തിരുവനന്തപുരം: പ്രതിപക്ഷത്തിന് എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാനുള്ള ഒരു കാരണം മാത്രമാണ് ഏഷ്യാനെറ്റിലെ എസ്എഫ്ഐ അതിക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏഷ്യാനെറ്റ് ഓഫിസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഏതെങ്കിലും തരത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വീഡിയോ സംപ്രേഷണം ചെയ്യുകയാണുണ്ടായത്. 2022 ഓഗസ്റ്റില്‍ പ്രായപാര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയാറാക്കിയ വീഡിയോ സത്യവിരുദ്ധമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ഓഫീസില്‍ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 8 പേരെ അറസ്റ്റ് ചെയ്തു. തുടരന്വേഷണം നടന്നുവരികയാണ്.
വ്യാജവീഡിയോ നിര്‍മാണവും അതിന്റെ സംപ്രേഷണവും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതില്പെടുത്തിയിട്ട് അതിന് മാധ്യമപ്രവര്‍ത്തനത്തിൻറെ പരിരക്ഷ വേണമെന്ന് വാദിക്കുന്നത്. ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഏതെങ്കിലും തരത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വീഡിയോ സംപ്രേഷണം ചെയ്യുകയാണുണ്ടായത്. 2022 ഓഗസ്റ്റില്‍ പ്രായപാര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയാറാക്കിയ വീഡിയോ സത്യവിരുദ്ധമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ഓഫീസില്‍ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 8 പേരെ അറസ്റ്റ് ചെയ്തു. തുടരന്വേഷണം നടന്നുവരികയാണ്.
വ്യാജവീഡിയോ നിര്‍മാണവും അതിന്റെ സംപ്രേഷണവും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതില്പെടുത്തിയിട്ട് അതിന് മാധ്യമപ്രവര്‍ത്തനത്തിൻറെ പരിരക്ഷ വേണമെന്ന് വാദിക്കുന്നത്. ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.