കോൽക്കത്ത: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ നിരവധി വെല്ലുവിളികൾ നേരിടുന്നു എന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് യു.യു.ലളിത്. എന്നാൽ ഇതിനെയെല്ലാം തരണം ചെയ്തു രാജ്യം മുന്നോട്ട് പോകുമെന്നും യു.യു.ലളിത് പറഞ്ഞു. ഭാരത് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരിക്കുന്നവർ കോടതിയുടെ തീരുമാനങ്ങളിൽ ഇടപെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ താൻ എക്കാലവും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നീതി, പക്ഷപാതമില്ലായ്മ, യുക്തി തുടങ്ങിയവയിൽ അടിസ്ഥാനമാക്കിയാവണം നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കേണ്ടത്. "കോട്ടകൾ അകത്തുനിന്നല്ലാതെ തകരാറില്ല' എന്ന ചൊല്ല് ജുഡീഷ്യറിയുടെ കാര്യത്തിൽ ശരിയാണെന്നും മുൻ ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു.
ഭരിക്കുന്നവർ കോടതിയുടെ തീരുമാനങ്ങളിൽ ഇടപെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ താൻ എക്കാലവും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നീതി, പക്ഷപാതമില്ലായ്മ, യുക്തി തുടങ്ങിയവയിൽ അടിസ്ഥാനമാക്കിയാവണം നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കേണ്ടത്. "കോട്ടകൾ അകത്തുനിന്നല്ലാതെ തകരാറില്ല' എന്ന ചൊല്ല് ജുഡീഷ്യറിയുടെ കാര്യത്തിൽ ശരിയാണെന്നും മുൻ ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു.