+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആൻഫീൽഡ് ഗോൾപൂളാക്കി ലിവർപൂൾ; യുണൈറ്റഡിന് ചരിത്ര തോൽവി

ലണ്ടൻ: ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന്‍റെ ഗോൾമഴ. പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ ക്ലോപ്പിന്‍റെ ചെമ്പട എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തു. മ
ആൻഫീൽഡ് ഗോൾപൂളാക്കി ലിവർപൂൾ; യുണൈറ്റഡിന് ചരിത്ര തോൽവി
ലണ്ടൻ: ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന്‍റെ ഗോൾമഴ. പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ ക്ലോപ്പിന്‍റെ ചെമ്പട എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്.

കോഡി ഗക്പോ (43', 50'), ഡാർവിൻ നൂനെസ് ‌(47', 75'), മുഹമ്മദ് സലാ (66', 83'), റോബർ‌ട്ടോ ഫിർമിനോ (88') എന്നിവരാണ് ലിവർപൂളിന്‍റെ ഗോൾ സ്കോറർമാർ. മറുപടി ഗോളിനായുള്ള യുണൈറ്റഡിന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

പ്രീമിയർ ലീഗിൽ യുണൈറ്റഡിനെതിരെ ലിവർപൂൾ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഈ ജയത്തോടെ 25 മത്സരങ്ങളിൽ 42 പോ‌യിന്‍റുമായി ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 49 പോയിന്‍റുമായി യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ മൂന്നാമതാണ്.
More in Latest News :