റിയാദ്: അനധികൃതമായി വിസ കച്ചവടം നടത്തിയ കേസിൽ ബംഗ്ലാദേശിലെ സൗദി കോണ്‍സുലേറ്റിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം അറസ്റ്റിൽ. സൗദിയില്‍ നിന്നും തൊഴില്‍ വിസ ഇഷ്യു ചെയ്യുന്നതിന് 5.40 ലക്ഷത്തിലേറെ റിയാല്‍ ഇവര്‍ കൈക്കൂലി വാങ്ങിയതായി സൗദി ആന്റി-കറപ്ഷൻ കമ്മീഷൻ (നസഹ) കണ്ടെത്തി.
ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ചാണ് വിസ കച്ചവടം നടത്തിയത്. കോണ്‍സുലാര്‍ മേധാവിയും ഡെപ്യൂട്ടി അംബാസിഡറുമായിരുന്ന അബ്ദുല്ല ഫലാഹ് മദ്ഹി അല്‍ശംരി, ഡെപ്യൂട്ടി കോണ്‍സുലാര്‍ ഖാലിദ് നാസര്‍ ആയിദ് അല്‍ഖഹ്താനി എന്നിവരാണ് പിടിയിലായ നയതന്ത്ര പ്രതിനിധികള്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്. എട്ടു ബംഗ്ലാദേശ് സ്വദേശികളും പലസ്തീൻ നിക്ഷേപകനും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ചാണ് വിസ കച്ചവടം നടത്തിയത്. കോണ്‍സുലാര്‍ മേധാവിയും ഡെപ്യൂട്ടി അംബാസിഡറുമായിരുന്ന അബ്ദുല്ല ഫലാഹ് മദ്ഹി അല്‍ശംരി, ഡെപ്യൂട്ടി കോണ്‍സുലാര്‍ ഖാലിദ് നാസര്‍ ആയിദ് അല്‍ഖഹ്താനി എന്നിവരാണ് പിടിയിലായ നയതന്ത്ര പ്രതിനിധികള്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്. എട്ടു ബംഗ്ലാദേശ് സ്വദേശികളും പലസ്തീൻ നിക്ഷേപകനും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.