സിംല: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മയക്കുമരുന്നായ കറുപ്പ് വിതരണം ചെയ്യുന്ന സംഘത്തിലെ തലവനെ ജമ്മു കാഷ്മീരിലെ അനന്തനാഗിൽനിന്ന് ഹിമാചൽ പോലീസ് അറസ്റ്റ് ചെയ്തു. 2020 മേയിൽ ഉന ജില്ലയിലെ ഹരോളിയിൽനിന്ന് 18 ക്വിന്റൽ കറുപ്പ് പിടിച്ചെടുത്ത കേസിൽ മഞ്ജൂർ അഹമ്മദ് ഗനി(51) ആണ് പിടിയിലായത്.
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ആറുപേർ ലഹരിമരുന്നു കേസിൽ അറസ്റ്റിലായെങ്കിലും ഗനി ഒളിവിലായിരുന്നു. രണ്ടുവട്ടം പോലീസ് ഗനിയെ പിടികൂടാൻ അനന്ത്നാഗിലെത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഗനി രക്ഷപ്പെടുകയായിരുന്നു.
ലഹരികച്ചവടത്തിൽനിന്നു കിട്ടിയ പണംകൊണ്ട് കാഷ്മീരിൽ വിവിധ ഇടങ്ങളിൽ ഗനി സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ആറുപേർ ലഹരിമരുന്നു കേസിൽ അറസ്റ്റിലായെങ്കിലും ഗനി ഒളിവിലായിരുന്നു. രണ്ടുവട്ടം പോലീസ് ഗനിയെ പിടികൂടാൻ അനന്ത്നാഗിലെത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഗനി രക്ഷപ്പെടുകയായിരുന്നു.
ലഹരികച്ചവടത്തിൽനിന്നു കിട്ടിയ പണംകൊണ്ട് കാഷ്മീരിൽ വിവിധ ഇടങ്ങളിൽ ഗനി സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ട്.