കൊച്ചി: മുളന്തുരുത്തിയിൽ പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസുള്ള കുട്ടി മരിച്ചു. വേഴപ്പറന്പ് വടക്കേക്കരയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തോട്ടപ്പടി സ്വദേശി അജോയുടെ മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്.
മൂത്ത സഹോദരൻ നീരജ് പഴം കഴിക്കുന്നത് കണ്ട്, അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പിറവം വലിയ പള്ളിയിൽ നടക്കും.
മൂത്ത സഹോദരൻ നീരജ് പഴം കഴിക്കുന്നത് കണ്ട്, അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പിറവം വലിയ പള്ളിയിൽ നടക്കും.