ടെഹ്റാൻ: വിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങളോടെ നിരവധി സ്കൂൾ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇറാൻ ആശങ്കയിൽ. തലസ്ഥാനനഗരമായ ടെഹ്റാനിലെ 12 സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അജ്ഞാതരോഗം പിടിപ്പെട്ടത്.
വിഷവാതകം ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സംശയമുണ്ട്. സംഭവത്തിൽ ഒരു വിദ്യാർഥിനി മരണപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ എതിർക്കുന്ന തീവ്രസംഘടനങ്ങൾ നടത്തിയ ആസൂത്രിത ആക്രമണമാതിനെന്ന് ആരോപണമുയർന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭ്യമല്ല. വിദ്യാർഥിനികൾക്കേറ്റ വിഷബാധയെപ്പറ്റി പഠനം നടത്താനായി ആരോഗ്യവിദഗ്ധർ സ്കൂൾ പരിസരത്ത് നിന്ന് ബയോ സാംപിളുകൾ ശേഖരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടികളുടെ മാതാപിതാക്കൾ സർക്കാരിനെതിരെ സമരം ആരംഭിച്ചു. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർഥി സമൂഹത്തിനെതിരെ സർക്കാർ നടത്തിയ നീക്കമാണിതെന്നും ആരോപണമുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വിദേശ ഇടപെടൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിഷവാതകം ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സംശയമുണ്ട്. സംഭവത്തിൽ ഒരു വിദ്യാർഥിനി മരണപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ എതിർക്കുന്ന തീവ്രസംഘടനങ്ങൾ നടത്തിയ ആസൂത്രിത ആക്രമണമാതിനെന്ന് ആരോപണമുയർന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭ്യമല്ല. വിദ്യാർഥിനികൾക്കേറ്റ വിഷബാധയെപ്പറ്റി പഠനം നടത്താനായി ആരോഗ്യവിദഗ്ധർ സ്കൂൾ പരിസരത്ത് നിന്ന് ബയോ സാംപിളുകൾ ശേഖരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടികളുടെ മാതാപിതാക്കൾ സർക്കാരിനെതിരെ സമരം ആരംഭിച്ചു. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർഥി സമൂഹത്തിനെതിരെ സർക്കാർ നടത്തിയ നീക്കമാണിതെന്നും ആരോപണമുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വിദേശ ഇടപെടൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.