കഴക്കൂട്ടം: മേനംകുളം ദേശസേവിനി ബലവാടിക്കുസമീപം ചന്ദ്രത്തുവീട്ടിൽ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.മേനംകുളത്തു താമസിക്കുന്ന ഉണ്ണി എന്ന് വിളിക്കുന്ന രാജ് (22 )നെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച യാണ് കൊലപാതകം നടന്നത്.വീടിന്റെ സമീപത്തെ വയലിൽ മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സന്തോഷിനെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
മേനംകുളം കുരിശടിക്കു സമീപത്തുവച്ചു സ്കൂൾ വിട്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തടഞ്ഞു നിർത്തി അപമാനിച്ചകേസിലും ഏലായിൽ ക്ഷേത്രത്തിനു സമീപം ജോൺ എന്നയാളിന്റെ കാർ അടിച്ചുപൊട്ടിച്ചതുൾപ്പെടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാജ്.
കഴക്കൂട്ടം അസിസ്റ്റന്റ്കമ്മീഷ്ണർ എ.പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സി ഐ എസ്.അജയ്കുമാർ,എസ്ഐ ദിപിൻ എസ്ഐ മാരായ ജയകുമാരൻ നായർ,അജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച യാണ് കൊലപാതകം നടന്നത്.വീടിന്റെ സമീപത്തെ വയലിൽ മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സന്തോഷിനെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
മേനംകുളം കുരിശടിക്കു സമീപത്തുവച്ചു സ്കൂൾ വിട്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തടഞ്ഞു നിർത്തി അപമാനിച്ചകേസിലും ഏലായിൽ ക്ഷേത്രത്തിനു സമീപം ജോൺ എന്നയാളിന്റെ കാർ അടിച്ചുപൊട്ടിച്ചതുൾപ്പെടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാജ്.
കഴക്കൂട്ടം അസിസ്റ്റന്റ്കമ്മീഷ്ണർ എ.പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സി ഐ എസ്.അജയ്കുമാർ,എസ്ഐ ദിപിൻ എസ്ഐ മാരായ ജയകുമാരൻ നായർ,അജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.