ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായേക്കും. തോഷഖാന കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ പോലീസ് എത്തി.
തോഷഖാന കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് സെഷൻസ് കോടതിയാണ് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ അറസ്റ്റ് പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് തടയാനാണ് ഇമ്രാന്റെ ശ്രമം. എല്ലാ പാക്കിസ്ഥാൻ ടെഹ്രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) പ്രവർത്തകരും ഇമ്രാന്റെ വസതിയിലേക്ക് എത്താൻ നിർദേശം നൽകി.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റ സംഭവത്തിലാണ് ഇമ്രാനെതിരെ കേസെടുത്തിരിക്കുന്നത്.
തോഷഖാന കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് സെഷൻസ് കോടതിയാണ് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ അറസ്റ്റ് പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് തടയാനാണ് ഇമ്രാന്റെ ശ്രമം. എല്ലാ പാക്കിസ്ഥാൻ ടെഹ്രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) പ്രവർത്തകരും ഇമ്രാന്റെ വസതിയിലേക്ക് എത്താൻ നിർദേശം നൽകി.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റ സംഭവത്തിലാണ് ഇമ്രാനെതിരെ കേസെടുത്തിരിക്കുന്നത്.