തൃശൂർ: ക്രൈസ്തവരുടെ പിന്തുണയോടെ കേരളത്തിൽ അധികാരം പിടിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്കിയ നിവേദനത്തോട് പ്രതികരിക്കാന്‍ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രിയുടെ നിശബ്ദതയാണ് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ക്രൈസ്തവരെ സംഘപരിവാര്‍ വേട്ടയാടുന്നത്. 1951 ലെ സെന്‍സസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രൈസ്തവർ. ഈ ജനസംഖ്യയില്‍ എന്ത് വര്‍ധനയാണ് 75 വര്‍ഷമായിട്ടും ഉണ്ടായിട്ടുള്ളത്.
തീര്‍ത്തും തെറ്റായ പ്രചാരണമാണ് ആര്‍എസ്എസും ബിജെപിയും നടത്തുന്നത്. ദളിത് ക്രൈസ്തവർക്ക് സംവരണം നല്‍കുന്നതിനെ എതിര്‍ക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതായ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്.
ഈ വിഷയത്തെക്കുറിച്ചുള്ള ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന് കമ്മീഷനെ സമീപിച്ച്, ദളിത് ക്രൈസ്തവർക്ക് സംവരണം നല്‍കരുതെന്ന് ആവശ്യപ്പെടാന്‍ രണ്ട് ദിവസമായി ചേര്‍ന്ന ആര്‍എസ്എസ് "വിശ്വസംവദ് കേന്ദ്ര' തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ക്രൈസ്തവരെ സംഘപരിവാര്‍ വേട്ടയാടുന്നത്. 1951 ലെ സെന്‍സസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രൈസ്തവർ. ഈ ജനസംഖ്യയില്‍ എന്ത് വര്‍ധനയാണ് 75 വര്‍ഷമായിട്ടും ഉണ്ടായിട്ടുള്ളത്.
തീര്‍ത്തും തെറ്റായ പ്രചാരണമാണ് ആര്‍എസ്എസും ബിജെപിയും നടത്തുന്നത്. ദളിത് ക്രൈസ്തവർക്ക് സംവരണം നല്‍കുന്നതിനെ എതിര്‍ക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതായ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്.
ഈ വിഷയത്തെക്കുറിച്ചുള്ള ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന് കമ്മീഷനെ സമീപിച്ച്, ദളിത് ക്രൈസ്തവർക്ക് സംവരണം നല്‍കരുതെന്ന് ആവശ്യപ്പെടാന്‍ രണ്ട് ദിവസമായി ചേര്‍ന്ന ആര്‍എസ്എസ് "വിശ്വസംവദ് കേന്ദ്ര' തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.