കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി. രാജീവ്. കളക്ടറേറ്റിൽ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകിട്ടോടെ പൂർണമായും തീയണയ്ക്കാനാകുമെന്നും മന്ത്രി അറിയിച്ചു. സമീപത്തെ പുഴയിൽനിന്നും വെള്ളം പമ്പുചെയ്യാൻ ശക്തിയേറിയ മോട്ടർ എത്തിച്ചു. ഫ്ളോട്ടിംഗ് ജെസിബികളും ഇതിനായി എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോർഡിനേഷൻ കമ്മിറ്റിയെ നിയോഗിച്ചു. കോർപ്പറേഷൻ, ഫയർഫോഴ്സ്, പോലീസ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, ബിപിസിഎൽ, സിയാൽ തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് സൗകര്യം കോർപ്പറേഷൻ ഉറപ്പുവരുത്തും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി. രാജീവ് പറഞ്ഞു. മാലിന്യനീക്കം പുനരാരംഭിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് താൽക്കാലിക സംവിധാനം ഏർപ്പെടുത്തുക.
വീട്ടിൽനിന്നും പുറത്തുപോകുന്നവരെല്ലാം എൻ-95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണം.
പ്രായമുള്ളവർ, ശ്വാസതടസമുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിങ്ങനെയുള്ളവർ പുകശ്വസിക്കുന്ന സാഹചര്യം ഒഴിവാക്കണം. ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിൽ പ്രത്യേകസജ്ജീകരണം ഏർപ്പെടുത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കളമശേരി മെഡിക്കൽ കോളജിൽ സ്മോക് അത്യാഹിത വിഭാഗം ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രണ്ട് കൺട്രോൾ റൂമുകൾ തുറന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വൈകിട്ടോടെ പൂർണമായും തീയണയ്ക്കാനാകുമെന്നും മന്ത്രി അറിയിച്ചു. സമീപത്തെ പുഴയിൽനിന്നും വെള്ളം പമ്പുചെയ്യാൻ ശക്തിയേറിയ മോട്ടർ എത്തിച്ചു. ഫ്ളോട്ടിംഗ് ജെസിബികളും ഇതിനായി എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോർഡിനേഷൻ കമ്മിറ്റിയെ നിയോഗിച്ചു. കോർപ്പറേഷൻ, ഫയർഫോഴ്സ്, പോലീസ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, ബിപിസിഎൽ, സിയാൽ തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് സൗകര്യം കോർപ്പറേഷൻ ഉറപ്പുവരുത്തും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി. രാജീവ് പറഞ്ഞു. മാലിന്യനീക്കം പുനരാരംഭിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് താൽക്കാലിക സംവിധാനം ഏർപ്പെടുത്തുക.
വീട്ടിൽനിന്നും പുറത്തുപോകുന്നവരെല്ലാം എൻ-95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണം.
പ്രായമുള്ളവർ, ശ്വാസതടസമുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിങ്ങനെയുള്ളവർ പുകശ്വസിക്കുന്ന സാഹചര്യം ഒഴിവാക്കണം. ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിൽ പ്രത്യേകസജ്ജീകരണം ഏർപ്പെടുത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കളമശേരി മെഡിക്കൽ കോളജിൽ സ്മോക് അത്യാഹിത വിഭാഗം ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രണ്ട് കൺട്രോൾ റൂമുകൾ തുറന്നതായും മന്ത്രി കൂട്ടിച്ചേർത്തു.