കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തതിൽ ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊച്ചിൻ കോർപ്പറേഷൻ ടെൻഡർ ചെയ്ത ബയോ മൈനിംഗ് ഏറ്റെടുത്തത് എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മകളും മരുമകനും ഉൾപ്പെട്ട കമ്പനിയാണെന്നും എന്നാൽ ടെൻഡർ വ്യവസ്ഥകൾ ഇവർ പാലിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
54 കോടി രൂപയ്ക്കാണ് ബയോ മൈനിംഗ് ടെൻഡർ വൈക്കം വിശ്വന്റെ മകളും മരുമകനും ചേർന്ന് ഏറ്റെടുത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ആർഡിഎഫാക്കി മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളിലേക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു ടെൻഡർ നടപടികളിലെ വ്യവസ്ഥകൾ. എന്നാൽ കഴിഞ്ഞ ഒൻപത് മാസമായി ഇവർ ഇത് പാലിച്ചിരുന്നില്ല. ഇപ്പോഴത്തെ തീപിടിത്തത്തോടെ ആ ചെലവ് കന്പനിക്ക് ലാഭിക്കാനായെന്നും ഷിയാസ് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം നാലാം ദിനവും തുടരുകയാണ്. തീ ആളിക്കത്തുന്ന സാഹചര്യം ഒഴിവാക്കാനായെങ്കിലും ഏക്കറുകളോളം പരന്നു കിടക്കുന്ന സംസ്കരണ കേന്ദ്രത്തിന്റെ വിവിധയിടങ്ങളില്‍ മാലിന്യകൂമ്പാരത്തിന്റെ അടിയില്‍ നിന്നും ഇപ്പോഴും തീ ഉയരുകയാണ്. ആറു സെക്ടറുകളായി തിരിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.
54 കോടി രൂപയ്ക്കാണ് ബയോ മൈനിംഗ് ടെൻഡർ വൈക്കം വിശ്വന്റെ മകളും മരുമകനും ചേർന്ന് ഏറ്റെടുത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ആർഡിഎഫാക്കി മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളിലേക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു ടെൻഡർ നടപടികളിലെ വ്യവസ്ഥകൾ. എന്നാൽ കഴിഞ്ഞ ഒൻപത് മാസമായി ഇവർ ഇത് പാലിച്ചിരുന്നില്ല. ഇപ്പോഴത്തെ തീപിടിത്തത്തോടെ ആ ചെലവ് കന്പനിക്ക് ലാഭിക്കാനായെന്നും ഷിയാസ് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം നാലാം ദിനവും തുടരുകയാണ്. തീ ആളിക്കത്തുന്ന സാഹചര്യം ഒഴിവാക്കാനായെങ്കിലും ഏക്കറുകളോളം പരന്നു കിടക്കുന്ന സംസ്കരണ കേന്ദ്രത്തിന്റെ വിവിധയിടങ്ങളില്‍ മാലിന്യകൂമ്പാരത്തിന്റെ അടിയില്‍ നിന്നും ഇപ്പോഴും തീ ഉയരുകയാണ്. ആറു സെക്ടറുകളായി തിരിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.