കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ച് എടികെ മോഹൻ ബഗാൻ. രണ്ടാം എലിമിനേറ്റർ പോരാട്ടത്തിൽ ഒഡീഷ എഫ്സിയെ 2 -0 എന്ന സ്കോറിന് വീഴ്ത്തിയാണ് ബഗാൻ അവസാന നാലിൽ ഇടംനേടിയത്.
ബഗാന്റെ ജയത്തോടെ സെമി ലൈനപ്പ് വ്യക്തമായി. ഒന്നാം സെമി ഫൈനലിൽ ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സി ബംഗളൂരു എഫ്സിയെ നേരിടും. രണ്ടാം സെമി പോരാട്ടത്തിൽ ബഗാന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈയും ഹൈദരാബാദും സെമിയിലേക്ക് നേരിട്ട് പ്രവേശനം സ്വന്തമാക്കിയിരുന്നു.
ഹ്യൂഗോ ബൗമു(36'), ദിമിത്രിയോസ് പെട്രാടോസ്(58') എന്നിവരാണ് ബഗാനെ കപ്പിനരികിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന ഗോളുകൾ നേടിയത്. ക്വിക് സെറ്റ് പീസ് എന്ന ആദ്യ എലിമിനേറ്ററിലെ സൂപ്പർഹിറ്റ് വാക്കിന് ഭയമെന്ന അർഥം നിലനിർത്തി നൽകുന്ന രീതിയിലാണ് ബഗാൻ ആദ്യ ഗോൾ നേടിയത്.
35-ാം മിനിറ്റിലെ ബഗാൻ താരത്തിന്റെ കിടിലൻ ലോംഗ് റേഞ്ച് ഷോട്ട് അമരീന്ദർ സിംഗ് തടുത്തിട്ടെങ്കിലും അതിൽ നിന്ന് ലഭിച്ച കോർണർ പെട്രാടോസ് പൊടുന്നനെ തൊടുത്തു. പ്രതിരോധനിരയെ കബളിപ്പിച്ച് ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഓടിയെത്തിയ മൻവീർ സിംഗ്, പെട്രാടോസ് നൽകിയ പന്ത് കിടിലൻ ബാക്ക് ഫ്ലിക്കിലൂടെ ബൗമുവിന് നൽകി. മാർക്ക് ചെയ്യപ്പെടാതിരുന്ന ബൗമു അനായാസം പന്ത് വലയിലെത്തിച്ചു.
കളംനിറഞ്ഞ് കളിച്ച ബഗാനായി പെട്രാടോസ് ലീഡ് വർധിപ്പിച്ചതോടെ ടീം സെമിയിലേക്ക് മാർച്ച് ചെയ്തു.
ബഗാന്റെ ജയത്തോടെ സെമി ലൈനപ്പ് വ്യക്തമായി. ഒന്നാം സെമി ഫൈനലിൽ ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സി ബംഗളൂരു എഫ്സിയെ നേരിടും. രണ്ടാം സെമി പോരാട്ടത്തിൽ ബഗാന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈയും ഹൈദരാബാദും സെമിയിലേക്ക് നേരിട്ട് പ്രവേശനം സ്വന്തമാക്കിയിരുന്നു.
ഹ്യൂഗോ ബൗമു(36'), ദിമിത്രിയോസ് പെട്രാടോസ്(58') എന്നിവരാണ് ബഗാനെ കപ്പിനരികിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന ഗോളുകൾ നേടിയത്. ക്വിക് സെറ്റ് പീസ് എന്ന ആദ്യ എലിമിനേറ്ററിലെ സൂപ്പർഹിറ്റ് വാക്കിന് ഭയമെന്ന അർഥം നിലനിർത്തി നൽകുന്ന രീതിയിലാണ് ബഗാൻ ആദ്യ ഗോൾ നേടിയത്.
35-ാം മിനിറ്റിലെ ബഗാൻ താരത്തിന്റെ കിടിലൻ ലോംഗ് റേഞ്ച് ഷോട്ട് അമരീന്ദർ സിംഗ് തടുത്തിട്ടെങ്കിലും അതിൽ നിന്ന് ലഭിച്ച കോർണർ പെട്രാടോസ് പൊടുന്നനെ തൊടുത്തു. പ്രതിരോധനിരയെ കബളിപ്പിച്ച് ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഓടിയെത്തിയ മൻവീർ സിംഗ്, പെട്രാടോസ് നൽകിയ പന്ത് കിടിലൻ ബാക്ക് ഫ്ലിക്കിലൂടെ ബൗമുവിന് നൽകി. മാർക്ക് ചെയ്യപ്പെടാതിരുന്ന ബൗമു അനായാസം പന്ത് വലയിലെത്തിച്ചു.
കളംനിറഞ്ഞ് കളിച്ച ബഗാനായി പെട്രാടോസ് ലീഡ് വർധിപ്പിച്ചതോടെ ടീം സെമിയിലേക്ക് മാർച്ച് ചെയ്തു.