വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ത്വക്ക് കാന്‍സറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു വിധേയനായി. കഴിഞ്ഞമാസം നടത്തിയ പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് 80കാരനായ ബൈഡനു ശസ്ത്രക്രിയ നടത്തിയത്. ബൈഡന്റെ നെഞ്ചിൽ നിന്ന് അർബുദ ബാധിതമായ ലീഷൻ നീക്കം ചെയ്തതായി വൈറ്റ് ഹൗസിൽ അറിയിച്ചു.
ഫെബ്രുവരി 16ന് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു ശസ്ത്രക്രിയ. അർബുദ ബാധിതമായ എല്ലാ കോശങ്ങളും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും ബൈഡന്റെ ഡോക്ടർ കെവിൻ ഒ കോണർ വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ അറിയിച്ചു.
ബേസല്‍ സെല്‍ കാര്‍സിനോമ എന്ന ചർമ അർബുദമാണ് ബൈഡനെ ബാധിച്ചത്. സാധാരണയായി ഇത് പടരുകയോ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും വരുകയോ ചെയ്യില്ലെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. ബൈഡൻ ആരോഗ്യവാനാണെന്നും ഡ്യൂട്ടിക്ക് യോഗ്യനാണെന്ന് വൈറ്റ് ഹൗസും പ്രസ്താവനയിൽ അറിയിച്ചു.
ബേസല്‍ സെല്‍ കാര്‍സിനോമ
ആദ്യത്തെ തരം അര്‍ബുദമായ ബേസല്‍ സെല്‍ കാര്‍സിനോമ നല്ല വെളുത്ത ചര്‍മമുള്ളവരെയാണ് സാധാരണ ബാധിക്കുന്നത്. ചര്‍മത്തില്‍ സുതാര്യമായ ഒരു മുഴയായിട്ടാണ് ഇത് പലപ്പോഴും പ്രത്യക്ഷപ്പെടുക. ശരീരത്തില്‍ വെയില് നേരിട്ട് അടിക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാഗത്താണ് ബേസല്‍ സെല്‍ കാര്‍സിനോമ വരാറുള്ളത്.
ഫെബ്രുവരി 16ന് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു ശസ്ത്രക്രിയ. അർബുദ ബാധിതമായ എല്ലാ കോശങ്ങളും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും ബൈഡന്റെ ഡോക്ടർ കെവിൻ ഒ കോണർ വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ അറിയിച്ചു.
ബേസല്‍ സെല്‍ കാര്‍സിനോമ എന്ന ചർമ അർബുദമാണ് ബൈഡനെ ബാധിച്ചത്. സാധാരണയായി ഇത് പടരുകയോ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും വരുകയോ ചെയ്യില്ലെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. ബൈഡൻ ആരോഗ്യവാനാണെന്നും ഡ്യൂട്ടിക്ക് യോഗ്യനാണെന്ന് വൈറ്റ് ഹൗസും പ്രസ്താവനയിൽ അറിയിച്ചു.
ബേസല്‍ സെല്‍ കാര്‍സിനോമ
ആദ്യത്തെ തരം അര്‍ബുദമായ ബേസല്‍ സെല്‍ കാര്‍സിനോമ നല്ല വെളുത്ത ചര്‍മമുള്ളവരെയാണ് സാധാരണ ബാധിക്കുന്നത്. ചര്‍മത്തില്‍ സുതാര്യമായ ഒരു മുഴയായിട്ടാണ് ഇത് പലപ്പോഴും പ്രത്യക്ഷപ്പെടുക. ശരീരത്തില്‍ വെയില് നേരിട്ട് അടിക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാഗത്താണ് ബേസല്‍ സെല്‍ കാര്‍സിനോമ വരാറുള്ളത്.