കുവൈറ്റ് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ 1,78,919 വിദേശികൾ കുവൈറ്റ് വിട്ടുപോയതായി കണക്ക്. സ്വദേശിവത്കരണവും പ്രവാസി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ തൊഴില്‍ നിയമങ്ങളിലുണ്ടായ മാറ്റങ്ങള്‍ പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
സർവകലാശാല ബിരുദമില്ലാത്ത 60 വയസിനു മുകളിൽ പ്രായമായവർക്ക് താമസ രേഖ പുതുക്കുന്നതിന് 800 ദിനാർ കഴിഞ്ഞ വര്‍ഷം മുതല്‍ ഫീസ് ചുമത്തിയിരുന്നു. ഭാരിച്ച തുക അടക്കുവാന്‍ കഴിയാതിരുന്നതിനെ തുടർന്നു സാധാരണ തൊഴിലാളികളിൽ പലരും കുവൈറ്റ് വിട്ടിരുന്നു.
കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. പൊതു മേഖലയില്‍ 372,800 കുവൈറ്റികളും 110,400 പ്രവാസികളുമാണ് ജോലി ചെയ്യുന്നത്.
സർവകലാശാല ബിരുദമില്ലാത്ത 60 വയസിനു മുകളിൽ പ്രായമായവർക്ക് താമസ രേഖ പുതുക്കുന്നതിന് 800 ദിനാർ കഴിഞ്ഞ വര്‍ഷം മുതല്‍ ഫീസ് ചുമത്തിയിരുന്നു. ഭാരിച്ച തുക അടക്കുവാന്‍ കഴിയാതിരുന്നതിനെ തുടർന്നു സാധാരണ തൊഴിലാളികളിൽ പലരും കുവൈറ്റ് വിട്ടിരുന്നു.
കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. പൊതു മേഖലയില്‍ 372,800 കുവൈറ്റികളും 110,400 പ്രവാസികളുമാണ് ജോലി ചെയ്യുന്നത്.