ന്യൂഡൽഹി: ആർഎസ്എസിന്റെ റൂട്ട് മാർച്ചിനെ പൂർണമായി എതിർക്കുന്നില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. എന്നാൽ, ചില സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടുകൂടി നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സർക്കാർ വ്യക്തമാക്കി.
ആർഎസ്എസ് റൂട്ട് മാർച്ചിന് സർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരേയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. റൂട്ട് മാർച്ച് നിയന്ത്രണങ്ങളോടെ നടത്താൻ സർക്കാർ പുതിയ പരിഹാരമുണ്ടാക്കുമെന്നാണ് തമിഴ്നാടിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്.
മാർച്ച് അഞ്ചിന് നിശ്ചയിച്ചിരുന്ന റൂട്ട് മാർച്ച് അന്നുതന്നെ നടക്കുമെന്ന് ഉറപ്പില്ല. കേസ് വീണ്ടും അടുത്ത 17നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ആർഎസ്എസ് റൂട്ട് മാർച്ചിന് സർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരേയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. റൂട്ട് മാർച്ച് നിയന്ത്രണങ്ങളോടെ നടത്താൻ സർക്കാർ പുതിയ പരിഹാരമുണ്ടാക്കുമെന്നാണ് തമിഴ്നാടിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്.
മാർച്ച് അഞ്ചിന് നിശ്ചയിച്ചിരുന്ന റൂട്ട് മാർച്ച് അന്നുതന്നെ നടക്കുമെന്ന് ഉറപ്പില്ല. കേസ് വീണ്ടും അടുത്ത 17നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.