+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എയ്ഡഡ് സ്കൂൾ നിയമനം: കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്നു മന്ത്രി വി.ശിവൻകുട്ടി. എയ്ഡഡ് സ്കൂളുകളിൽ 2
എയ്ഡഡ് സ്കൂൾ നിയമനം: കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്നു മന്ത്രി വി.ശിവൻകുട്ടി. എയ്ഡഡ് സ്കൂളുകളിൽ 2018 നവംബർ 18 നു ശേഷമുള്ള ഒഴിവുകളിൽ നിയമിതരായ ജീവനക്കാരിൽ നിലവിൽ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനാംഗീകാരം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ പൂർത്തിയാക്കാൻ കഴിയൂ-മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഭിന്നശേഷി സംവരണം പാലിക്കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ മറ്റു ജീവനക്കാരുടെ നിയമന അംഗീകാരവും പൂർത്തിയാക്കാൻ കഴിയൂ- വി.ആർ. സുനിൽകുമാറിന്‍റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.


അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ നിയമനാംഗീകാര വിഷയത്തിൽ കോടതി വിധിയുണ്ടാകുമെന്നാണു കരുതുന്നത്. 2019-2020 അധ്യയന വർഷത്തെ തസ്തിക നിർണയം തന്നെ 2020-21, 2021-22 വർഷങ്ങളിലും ബാധകമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.

എന്നാൽ, കോവിഡ് മൂലം സ്കൂളുകൾ റഗുലറായി തുറക്കാത്തതിനാൽ 2020-21 അധ്യയന വർഷം പുതിയ നിയമനങ്ങൾ നടന്നിരുന്നില്ല. 2021 ജൂലൈ 15 മുതൽ നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

എയ്ഡഡ് നിയമനങ്ങൾ അംഗീകരിക്കാൻ നൽകിയ നിർദേശം, ഭിന്നശേഷി സംവരണം പാലിക്കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്ന് 2022 ജൂണിൽ സർക്കാർ ഉത്തരവിറക്കി.

ഭിന്നശേഷി സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾ പ്രകാരം സംവരണം പാലിക്കേണ്ടതാണെന്ന നിർദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ 1996 ഫെബ്രുവരി മുതൽ 2017 ഏപ്രിൽ 18വരെ മൂന്നു ശതമാനവും 2017 ഏപ്രിൽ 19 മുതൽ നാലു ശതമാനവും സംവരണം പാലിക്കുന്ന ക്രമത്തിൽ റോസ്റ്റർ തയാറാക്കി അർഹരായ ഭിന്നശേഷിക്കാരെ നിയമിക്കാൻ നിർദേശം നൽകി.

എന്നാൽ, ഉത്തരവിനെതിരെ നിരവധി അപ്പീലുകൾ ഫയൽ ചെയ്തത് നിലവിൽ ഹൈക്കോടതി പരിഗണനയിലാണ്. ഇതു സംബന്ധിച്ച കോടതി നിർദേശങ്ങളുടെയും ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനും നിയമന അംഗീകാരം നൽകുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതായും മന്ത്രി അറിയിച്ചു.
More in Latest News :