മിൻസ്ക്: 2022-ലെ നൊബേൽ സമാധാന പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ അലെസ് ബിയാലിയാറ്റ്സ്കിക്ക് ബലാറുസ് ഭരണകൂടം തടവുശിക്ഷ വിധിച്ചു. സാമ്പത്തികത്തട്ടിപ്പ് ആരോപണം ഉന്നയിച്ചാണ് ബിയാലിയാറ്റ്സ്കിയെ 12 വർഷം തടവിന് വിധിച്ചത്.
അലക്സാണ്ടർ ലുക്കാഷെന്കോ 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയത് ക്രമക്കേടുകൾ നടത്തിയാണെന്ന് ആരോപിച്ച് രാജ്യത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് ബിയാലിയാറ്റ്സ്കിയുടെ നേതൃത്വത്തിലുള്ള വിയാസ്ന എന്ന എൻജിഒ നിയമ, സാമ്പത്തികസഹായം നൽകിയിരുന്നു.
2021 മുതൽ സർക്കാർ കസ്റ്റഡിയിലാണ് ബിയാലിയാറ്റ്സ്കി. ബിയാലിയാറ്റ്സ്കിയുടെ തടവുശിക്ഷയിൽ പ്രതിഷേധിച്ച് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.
അലക്സാണ്ടർ ലുക്കാഷെന്കോ 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയത് ക്രമക്കേടുകൾ നടത്തിയാണെന്ന് ആരോപിച്ച് രാജ്യത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് ബിയാലിയാറ്റ്സ്കിയുടെ നേതൃത്വത്തിലുള്ള വിയാസ്ന എന്ന എൻജിഒ നിയമ, സാമ്പത്തികസഹായം നൽകിയിരുന്നു.
2021 മുതൽ സർക്കാർ കസ്റ്റഡിയിലാണ് ബിയാലിയാറ്റ്സ്കി. ബിയാലിയാറ്റ്സ്കിയുടെ തടവുശിക്ഷയിൽ പ്രതിഷേധിച്ച് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.