ബംഗളൂരു: ലോകായുക്ത റെയ്ഡില്‍ വന്‍ തുക വീട്ടില്‍നിന്ന് പിടിച്ചെടുത്തതിന് പിന്നാലെ കര്‍ണാടക എംഎല്‍എ മാഡല്‍ വിരുപാക്ഷപ്പ രാജിവച്ചു. കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ്( കെഎസ്ഡിഎൽ) ചെയര്മാന് സ്ഥാനമാണ് രാജിവച്ചത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
ഇന്ന് രാവിലെ ബിജെപി എംഎല്‍എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎല്‍എയുടെ മകന് പ്രശാന്ത് കിഷോറിനെ ലോകായുക്ത വ്യാഴാഴ്ച അര്‍ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
മൈസൂര്‍ സാന്ഡല് സോപ്പ് നിര്‍മിക്കാനുള്ള വസ്തുക്കള്‍ മൊത്തമായി വിതരണം ചെയ്യാനുള്ള കരാര്‍ ലഭിക്കാന്‍ എംഎല്‍എ കൈക്കൂലി ആവശ്യപ്പെട്ടതായി കോണ്ട്രാക്ടര് പരാതി നല്‍കുകയായിരുന്നു. ഐഎഎസ് ഓഫീസറായ മകന് വഴി പണം കൈമാറാനായിരുന്നു നിര്‍ദേശം.
81 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിച്ചതോടെ പണവുമായി തെളിവുകളോടെ ഇവരെ കുടുക്കാന്‍ ലോകായുക്ത കെണിയൊരുക്കുകയായിരുന്നു.
മൂന്നു ബാഗുകളില്‍ പണവുമായാണ് പ്രശാന്ത് പിടിയിലായത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
ഇന്ന് രാവിലെ ബിജെപി എംഎല്‍എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎല്‍എയുടെ മകന് പ്രശാന്ത് കിഷോറിനെ ലോകായുക്ത വ്യാഴാഴ്ച അര്‍ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
മൈസൂര്‍ സാന്ഡല് സോപ്പ് നിര്‍മിക്കാനുള്ള വസ്തുക്കള്‍ മൊത്തമായി വിതരണം ചെയ്യാനുള്ള കരാര്‍ ലഭിക്കാന്‍ എംഎല്‍എ കൈക്കൂലി ആവശ്യപ്പെട്ടതായി കോണ്ട്രാക്ടര് പരാതി നല്‍കുകയായിരുന്നു. ഐഎഎസ് ഓഫീസറായ മകന് വഴി പണം കൈമാറാനായിരുന്നു നിര്‍ദേശം.
81 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിച്ചതോടെ പണവുമായി തെളിവുകളോടെ ഇവരെ കുടുക്കാന്‍ ലോകായുക്ത കെണിയൊരുക്കുകയായിരുന്നു.
മൂന്നു ബാഗുകളില്‍ പണവുമായാണ് പ്രശാന്ത് പിടിയിലായത്.