ഇൻഡോർ: തലമാറിയപ്പോൾ ഓസീസിന്റെ തലവരയും മാറി. നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയ്ക്ക് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 76 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
സ്കോര്‍: ഇന്ത്യ 109, 163 ഓസ്ട്രേലിയ 197, 76/1
നേരത്തെ, 88 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 163 റൺസിന് ഓൾഔട്ടായിരുന്നു. 59 റണ്‍സ് നേടിയ പൂജാര മാത്രമാണ് പിടിച്ചുനിന്നത്. എട്ട് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണാണ് ആതിഥേയരെ തകർത്തത്.
നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മാർച്ച് ഒൻപതിനാണ് അവസാന ടെസ്റ്റ്.
സ്കോര്‍: ഇന്ത്യ 109, 163 ഓസ്ട്രേലിയ 197, 76/1
നേരത്തെ, 88 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 163 റൺസിന് ഓൾഔട്ടായിരുന്നു. 59 റണ്‍സ് നേടിയ പൂജാര മാത്രമാണ് പിടിച്ചുനിന്നത്. എട്ട് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണാണ് ആതിഥേയരെ തകർത്തത്.
നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മാർച്ച് ഒൻപതിനാണ് അവസാന ടെസ്റ്റ്.