തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികൾ എല്ലാം സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിൽ സ്വകാര്യവത്കരണ നീക്കവും, നിർബന്ധ വിആർഎസും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.
കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കിയതോടെ ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു. ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയിൽ സ്വകാര്യവത്കരണ നീക്കവും, നിർബന്ധ വിആർഎസും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.
കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കിയതോടെ ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു. ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.