ഇൻഡോർ: മൂന്ന് ദിവസം, 76 റൺസ്! ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ ജയത്തിലെത്താൻ ഓസ്ട്രേലിയയ്ക്ക് മുമ്പിലുള്ള വിജയസമവാക്യം ഇതാണ്. തീ പാറുന്ന പോരാട്ടം പ്രതീക്ഷിച്ച മത്സരത്തിൽ പൊടി പാറിയ പിച്ച് കളംപിടിച്ചതോടെ ആദ്യ രണ്ട് ദിവസത്തിനിടെ വീണത് 30 വിക്കറ്റുകളാണ്.
സ്കോർ
ഇന്ത്യ 109 & 163
ഓസ്ട്രേലിയ 197
156-4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാൽ സ്കോർ 186-ൽ നിൽക്കേ പീറ്റര്‍ ഹാന്‍ഡ്സ്കോംമ്പിന്റെ വിക്കറ്റ് വീഴ്ത്തി രവിചന്ദ്രൻ അശ്വിൻ ഓസീസ് തകർച്ചയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് ചീട്ടുകൊട്ടാരം പോലെ സന്ദർശകർ തകര്‍ന്നടിയുകയായിരുന്നു.
അവസാന ആറ് വിക്കറ്റുകൾ 11 റൺസിനിടെയാണ് ഓസീസിന് നഷ്ടമായത്. രവീന്ദ്ര ജഡേജ നാലും അശ്വിൻ, ഉമേഷ് യാദവ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും നേടി.
രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുക്കാനിറങ്ങിയ ഇന്ത്യയെ നേഥൻ ലയൺ ചുരുട്ടിക്കെട്ടി. 64 റൺസ് വഴങ്ങി എട്ട് വിക്കറ്റാണ് ലയൺ സ്വന്തമാക്കിയത്. സ്റ്റംപ്സ് ഇളക്കിയും എൽബി കുരുക്ക് മുറുക്കിയും ലയൺ നിറഞ്ഞാടിയതോടെ ഇന്ത്യൻ ബാറ്റർമാർ വേഗം കൂടാരം കയറി.
142 പന്തിൽ 59 റൺസുമായി ക്ഷമയോടെ നിന്ന ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. പൂജാരയ്ക്ക് പിന്തുണയുമായി ശ്രേയസ് അയ്യർ(26) നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ലയണിന്റെ പന്തിലെ തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ ഖവാജ അയ്യരെ മടക്കി. രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(5), വിരാട് കോഹ്ലി(13), ശ്രീകർ ഭരത്(3) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
മിച്ചൽ സ്റ്റാർക്ക്, മാത്യു കുനെമാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്കോർ
ഇന്ത്യ 109 & 163
ഓസ്ട്രേലിയ 197
156-4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാൽ സ്കോർ 186-ൽ നിൽക്കേ പീറ്റര്‍ ഹാന്‍ഡ്സ്കോംമ്പിന്റെ വിക്കറ്റ് വീഴ്ത്തി രവിചന്ദ്രൻ അശ്വിൻ ഓസീസ് തകർച്ചയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് ചീട്ടുകൊട്ടാരം പോലെ സന്ദർശകർ തകര്‍ന്നടിയുകയായിരുന്നു.
അവസാന ആറ് വിക്കറ്റുകൾ 11 റൺസിനിടെയാണ് ഓസീസിന് നഷ്ടമായത്. രവീന്ദ്ര ജഡേജ നാലും അശ്വിൻ, ഉമേഷ് യാദവ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും നേടി.
രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുക്കാനിറങ്ങിയ ഇന്ത്യയെ നേഥൻ ലയൺ ചുരുട്ടിക്കെട്ടി. 64 റൺസ് വഴങ്ങി എട്ട് വിക്കറ്റാണ് ലയൺ സ്വന്തമാക്കിയത്. സ്റ്റംപ്സ് ഇളക്കിയും എൽബി കുരുക്ക് മുറുക്കിയും ലയൺ നിറഞ്ഞാടിയതോടെ ഇന്ത്യൻ ബാറ്റർമാർ വേഗം കൂടാരം കയറി.
142 പന്തിൽ 59 റൺസുമായി ക്ഷമയോടെ നിന്ന ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. പൂജാരയ്ക്ക് പിന്തുണയുമായി ശ്രേയസ് അയ്യർ(26) നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ലയണിന്റെ പന്തിലെ തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ ഖവാജ അയ്യരെ മടക്കി. രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(5), വിരാട് കോഹ്ലി(13), ശ്രീകർ ഭരത്(3) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
മിച്ചൽ സ്റ്റാർക്ക്, മാത്യു കുനെമാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.