കൊഹിമ: നാഗാലാൻഡിൽ ചരിത്രം കുറിച്ച് എൻഡിപിപിയുടെ ഹെകാനി ജഖാലു ആദ്യ വനിത എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഹെകാനി ജഖാലു ദിമാപൂര്‍ മൂന്ന് മണ്ഡലത്തില്‍നിന്നാണ് വിജയം കൊയ്തത്.
1963ൽ നാഗാലാൻഡ് സംസ്ഥാനമായതിനുശേഷം ഇതാദ്യമായാണ് സംസ്ഥാനത്തിന് ഒരു വനിതാ പ്രതിനിധിയെ ലഭിക്കുന്നത്. നാരി ശക്തി അവാർഡ് ജേതാവായ ജഖാലു 1,536 വോട്ടുകൾക്കാണ് വിജയം നുകർന്നത്. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥി അഷെറ്റോ ഷിമോമിയെ 12,705 വോട്ടുകൾ നേടിയപ്പോൾ ജഖാലു 14,241 വോട്ടുകൾ നേടി.
നാഗാലാന്‍ഡില്‍ എന്‍ഡിപിപി–ബിജെപി സഖ്യം ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. സംസ്ഥാനത്തെ അറുപത് സീറ്റുകളിൽ വനിതാ സ്ഥാനാർഥിത്വം ഉണ്ടായത് നാലു സീറ്റുകളിൽ മാത്രമാണ്. വിദ്യാഭ്യാസത്തിലും സംവരണത്തിലും സ്ത്രീകൾ നാഗാലാൻഡിൽ മുൻപന്തിയിലുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് വരുന്പോൾ സ്ത്രീകളെ തഴയുന്നു എന്നതാണ് സംസ്ഥാനത്തെ പതിവ് രീതി.
എൻഡിപിപി രണ്ടു സീറ്റുകളിലാണ് വനിതകളെ മത്സരിപ്പിച്ചിരിക്കുന്നത്. ബിജെപിയും കോൺഗ്രസും ഓരോ വനിതാ സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചിരിക്കുന്നത്.
2017ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 33ശതമാനം സംവരണം സ്ത്രീകൾക്കായി ഏർപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വലിയ ക്രമസമാധന പ്രശ്നങ്ങളാണ് ഉണ്ടായത്. സ്ത്രീകളെ അധികാരത്തിലെത്തിച്ചാൽ ഗോത്രവികാരം വ്രണപ്പെടുമെന്നാണ് പലരും കരുതുന്നത്. അതിനാലാണ് സ്ത്രീ പ്രാതിനിധ്യം രാഷ്ട്രീയപാർട്ടികളും സഖ്യകക്ഷികളും ഇല്ലാതാക്കുന്നത്.
1963ൽ നാഗാലാൻഡ് സംസ്ഥാനമായതിനുശേഷം ഇതാദ്യമായാണ് സംസ്ഥാനത്തിന് ഒരു വനിതാ പ്രതിനിധിയെ ലഭിക്കുന്നത്. നാരി ശക്തി അവാർഡ് ജേതാവായ ജഖാലു 1,536 വോട്ടുകൾക്കാണ് വിജയം നുകർന്നത്. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥി അഷെറ്റോ ഷിമോമിയെ 12,705 വോട്ടുകൾ നേടിയപ്പോൾ ജഖാലു 14,241 വോട്ടുകൾ നേടി.
നാഗാലാന്‍ഡില്‍ എന്‍ഡിപിപി–ബിജെപി സഖ്യം ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. സംസ്ഥാനത്തെ അറുപത് സീറ്റുകളിൽ വനിതാ സ്ഥാനാർഥിത്വം ഉണ്ടായത് നാലു സീറ്റുകളിൽ മാത്രമാണ്. വിദ്യാഭ്യാസത്തിലും സംവരണത്തിലും സ്ത്രീകൾ നാഗാലാൻഡിൽ മുൻപന്തിയിലുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് വരുന്പോൾ സ്ത്രീകളെ തഴയുന്നു എന്നതാണ് സംസ്ഥാനത്തെ പതിവ് രീതി.
എൻഡിപിപി രണ്ടു സീറ്റുകളിലാണ് വനിതകളെ മത്സരിപ്പിച്ചിരിക്കുന്നത്. ബിജെപിയും കോൺഗ്രസും ഓരോ വനിതാ സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചിരിക്കുന്നത്.
2017ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 33ശതമാനം സംവരണം സ്ത്രീകൾക്കായി ഏർപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വലിയ ക്രമസമാധന പ്രശ്നങ്ങളാണ് ഉണ്ടായത്. സ്ത്രീകളെ അധികാരത്തിലെത്തിച്ചാൽ ഗോത്രവികാരം വ്രണപ്പെടുമെന്നാണ് പലരും കരുതുന്നത്. അതിനാലാണ് സ്ത്രീ പ്രാതിനിധ്യം രാഷ്ട്രീയപാർട്ടികളും സഖ്യകക്ഷികളും ഇല്ലാതാക്കുന്നത്.