പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി മണൽക്കടത്ത് സംഘത്തോട് പണം ആവശ്യപ്പെട്ട നേതാവിന് സസ്പെൻഷൻ. കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യുവിനെതിരെയാണ് പാർട്ടി നടപടി എടുത്തത്.
മാർച്ച് 14-ന് ജില്ലയിൽ പ്രവേശിക്കുന്ന ജാഥയ്ക്കായി പണം നൽകിയില്ലെങ്കിൽ മണൽ വാരുന്നത് പൊലീസിൽ അറിയിക്കും എന്ന് അരുൺ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ഇന്ന് രാവിലെ ചേർന്ന തോട്ടപ്പുഴശേരി ലോക്കൽ കമ്മിറ്റി യോഗത്തിൽ നേതാവിനെതിരെ നടപടി സ്വീകരിച്ചത്.
15,000 രൂപ പിരിവ് നൽകണമെന്നായിരുന്നു ആവശ്യം. 4,000 രൂപ വരെ നൽകാമെന്നാണ് മണൽക്കടത്തുകാർ അറിയിച്ചത്. തുകയുടെ പേരിൽ തർക്കം വന്നതോടെയാണ് സന്ദേശം പുറത്തുവന്നത്. എന്നാൽ ആരോപണം നിഷേധിച്ച അരുൺ, സന്ദേശം കൃത്രിമമായി നിർമിച്ചതാണെന്ന് അറിയിച്ചു.
മാർച്ച് 14-ന് ജില്ലയിൽ പ്രവേശിക്കുന്ന ജാഥയ്ക്കായി പണം നൽകിയില്ലെങ്കിൽ മണൽ വാരുന്നത് പൊലീസിൽ അറിയിക്കും എന്ന് അരുൺ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ഇന്ന് രാവിലെ ചേർന്ന തോട്ടപ്പുഴശേരി ലോക്കൽ കമ്മിറ്റി യോഗത്തിൽ നേതാവിനെതിരെ നടപടി സ്വീകരിച്ചത്.
15,000 രൂപ പിരിവ് നൽകണമെന്നായിരുന്നു ആവശ്യം. 4,000 രൂപ വരെ നൽകാമെന്നാണ് മണൽക്കടത്തുകാർ അറിയിച്ചത്. തുകയുടെ പേരിൽ തർക്കം വന്നതോടെയാണ് സന്ദേശം പുറത്തുവന്നത്. എന്നാൽ ആരോപണം നിഷേധിച്ച അരുൺ, സന്ദേശം കൃത്രിമമായി നിർമിച്ചതാണെന്ന് അറിയിച്ചു.