കൊഹിമ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗലാൻഡിൽ ജയത്തിലേക്ക് അടുത്ത് ബിജെപി. ഇതുവരെയുള്ള ലീഡ് നില അനുസരിച്ച് ബിജെപി സഖ്യം 44 സീറ്റിന് മുന്നിൽ നിൽക്കുകയാണ്. എൻപിഎഫിന് (നാഗാ പീപ്പിൾസ് ഫ്രണ്ട്) ഒൻപത് സീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. നാലു വനിത സ്ഥാനാർഥികളാണ് ഇത്തവണ നാഗാലാൻഡിൽ നിന്നും ജനവിധി തേടുന്നത്.
പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.
2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. നാലു വനിത സ്ഥാനാർഥികളാണ് ഇത്തവണ നാഗാലാൻഡിൽ നിന്നും ജനവിധി തേടുന്നത്.
പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.