ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം കനക്കുന്നു. കുപ്വാര ജില്ലയിലാണ് സംഭവം.
33കാരനായ അബ്ദുൾ റഷീദ് ദാർ എന്ന ഡ്രൈവറെ ഡിസംബർ 15നാണ് ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിലെടുത്തത്. അന്നുമുതൽ അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരം നടത്തിവരികയായിരുന്നു.
എന്നാൽ അബ്ദുൾ റഷീദ് തങ്ങളുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി സൈന്യം പിന്നീട് അറിയിച്ചു. ദിവസങ്ങൾ കഴിഞ്ഞ് സിർഹാമ ഗ്രാമത്തിലെ വനത്തിൽ നിന്നാണ് അബ്ദുൾ റഷീദിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
അബ്ദുൾ റഷീദിനെ കണ്ടെത്താൻ ദിവസങ്ങളായി തെരച്ചിൽ നടത്തി വരികയായിരുന്നുവെന്ന് കുപ്വാര സീനിയർ പോലീസ് സൂപ്രണ്ട് യോഗുൽ മൻഹാസ് പറഞ്ഞു. അബ്ദുൾ റഷീദ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടതായി സൈന്യം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അബ്ദുൾ റഷീദിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. സൈന്യം അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു.
മൃതദേഹം കുടുംബത്തിന് കൈമാറിയ ഉടൻ പ്രതിഷേധവുമായി വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കേസ് അന്വേഷിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.
33കാരനായ അബ്ദുൾ റഷീദ് ദാർ എന്ന ഡ്രൈവറെ ഡിസംബർ 15നാണ് ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിലെടുത്തത്. അന്നുമുതൽ അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരം നടത്തിവരികയായിരുന്നു.
എന്നാൽ അബ്ദുൾ റഷീദ് തങ്ങളുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി സൈന്യം പിന്നീട് അറിയിച്ചു. ദിവസങ്ങൾ കഴിഞ്ഞ് സിർഹാമ ഗ്രാമത്തിലെ വനത്തിൽ നിന്നാണ് അബ്ദുൾ റഷീദിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
അബ്ദുൾ റഷീദിനെ കണ്ടെത്താൻ ദിവസങ്ങളായി തെരച്ചിൽ നടത്തി വരികയായിരുന്നുവെന്ന് കുപ്വാര സീനിയർ പോലീസ് സൂപ്രണ്ട് യോഗുൽ മൻഹാസ് പറഞ്ഞു. അബ്ദുൾ റഷീദ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടതായി സൈന്യം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അബ്ദുൾ റഷീദിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. സൈന്യം അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു.
മൃതദേഹം കുടുംബത്തിന് കൈമാറിയ ഉടൻ പ്രതിഷേധവുമായി വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കേസ് അന്വേഷിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.