പാലാ: കേരള കോണ്‍ഗ്രസ്-എം നേതാവ് ജോയി കല്ലുപുരയുടെ മരണത്തെ തുടര്‍ന്ന് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി. എൽഡിഎഫിന്റെ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സി.വി. ജോർജിനെ യുഡിഎഫ് സ്വതന്ത്രൻ ഷിബു (പോതംമാക്കില്‍) പരാജയപ്പെടുത്തി.
734 വോട്ടുകൾ പോൾ ചെയ്തപ്പോൾ 491 വോട്ടുകൾ നേടി 282 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിബുവിന്റെ മിന്നും ജയം. ജോർജിന് 209 വോട്ടും ബിജെപിയുടെ മോഹനൻ തേക്കടയ്ക്കു 34 വോട്ടും ലഭിച്ചു.
പഞ്ചായത്തിലെ 12-ാം വാര്‍ഡായ വയലാ ടൗണ്‍ വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയായിരുന്നു ജോയി കല്ലുപുര. കേരള കോണ്‍ഗ്രസ്-എം മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2022 നവംബര്‍ ഏഴിനായിരുന്നു സംഭവം. ചികിത്സയിലിരിക്കെ നവംബര്‍ 14നാണ് ജോയി അന്തരിച്ചത്.
734 വോട്ടുകൾ പോൾ ചെയ്തപ്പോൾ 491 വോട്ടുകൾ നേടി 282 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിബുവിന്റെ മിന്നും ജയം. ജോർജിന് 209 വോട്ടും ബിജെപിയുടെ മോഹനൻ തേക്കടയ്ക്കു 34 വോട്ടും ലഭിച്ചു.
പഞ്ചായത്തിലെ 12-ാം വാര്‍ഡായ വയലാ ടൗണ്‍ വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയായിരുന്നു ജോയി കല്ലുപുര. കേരള കോണ്‍ഗ്രസ്-എം മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2022 നവംബര്‍ ഏഴിനായിരുന്നു സംഭവം. ചികിത്സയിലിരിക്കെ നവംബര്‍ 14നാണ് ജോയി അന്തരിച്ചത്.