തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് ഏഴിന് രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.
ഫെബ്രുവരി 27 ന് ഹാജരാകാൻ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രൻ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം ഉള്ളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നായിരുന്നു രവീന്ദ്രന്റെ വിശദീകരണം.
ലൈഫ് മിഷന് കേസിലെ ഇടപാടുകളെല്ലാം രവീന്ദ്രന്റെ കൂടി അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകളും ഇഡിക്ക് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്.
ഫെബ്രുവരി 27 ന് ഹാജരാകാൻ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രൻ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം ഉള്ളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നായിരുന്നു രവീന്ദ്രന്റെ വിശദീകരണം.
ലൈഫ് മിഷന് കേസിലെ ഇടപാടുകളെല്ലാം രവീന്ദ്രന്റെ കൂടി അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകളും ഇഡിക്ക് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്.