വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് അവിശ്വസനീയ ജയം. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു റൺസിനാണ് ന്യൂസിലൻഡ് കീഴടക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 209ന് പുറത്തായി ഫോളോ-ഓൺ വഴങ്ങിയ ശേഷമായിരുന്നു കിവീസിന്റെ തിരിച്ചുവരവ്.
സ്കോര്‍: ഇംഗ്ലണ്ട് 435 & 256, ന്യൂസിലന്‍ഡ് 209 & 483.
ഒൻപത് വിക്കറ്റ് ശേഷിക്കേ 210 റൺസായിരുന്നു ഇംഗ്ലണ്ടിന് അവസാനദിനം ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ ഒന്നിന് 48 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ പിഴച്ചു.
ബെൻ ഡക്കറ്റിനെയും ഒലി റോബിൻസണിനെയും തുടക്കത്തിലെ നഷ്ടമായ ഇംഗ്ലണ്ടിനെ 95 റണ്‍സ് നേടിയ ജോ റൂട്ട് മുന്നോട്ട് നയിച്ചു. എന്നാൽ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ജയത്തിന് ഒരു റൺ അകലെ അവസാന വിക്കറ്റും വീഴ്ത്തി കിവീസ് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയമാഘോഷിച്ചു
രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ കിവീസ് സൂപ്പർതാരം കെയ്ൻ വില്യംസൺ ആണ് കളിയിലെ താരം.
സ്കോര്‍: ഇംഗ്ലണ്ട് 435 & 256, ന്യൂസിലന്‍ഡ് 209 & 483.
ഒൻപത് വിക്കറ്റ് ശേഷിക്കേ 210 റൺസായിരുന്നു ഇംഗ്ലണ്ടിന് അവസാനദിനം ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ ഒന്നിന് 48 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ പിഴച്ചു.
ബെൻ ഡക്കറ്റിനെയും ഒലി റോബിൻസണിനെയും തുടക്കത്തിലെ നഷ്ടമായ ഇംഗ്ലണ്ടിനെ 95 റണ്‍സ് നേടിയ ജോ റൂട്ട് മുന്നോട്ട് നയിച്ചു. എന്നാൽ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ജയത്തിന് ഒരു റൺ അകലെ അവസാന വിക്കറ്റും വീഴ്ത്തി കിവീസ് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയമാഘോഷിച്ചു
രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ കിവീസ് സൂപ്പർതാരം കെയ്ൻ വില്യംസൺ ആണ് കളിയിലെ താരം.