ദുബായ്: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവച്ച യുഎഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനായുള്ള വിക്ഷേപണത്തിന്റെ ദിവസം പ്രഖ്യാപിച്ചു. ബഹിരാകാശ യാത്രികനെയും വഹിച്ചുള്ള പേടകം മാർച്ച് രണ്ടിന് വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു.
യുഎഇയുടെ സുൽത്താൻ അൽ നിയാദിയാണ് ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായി പുറപ്പെടുന്നത്. യുഎഇ സമയം രാവിലെ 9.34ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം.
ചൊവ്വാഴ്ച കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാസ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വിക്ഷേപണത്തിന് രണ്ടര മിനിറ്റ് മുമ്പാണ് റദ്ദാക്കിയത്.
യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ നാഴികകല്ലാണിത്. ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11-ാമത്തെ രാജ്യമാകുകയാണ് യുഎഇ. 2019 സെപ്റ്റംബറിലായിരുന്നു യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യം.
യുഎഇയുടെ സുൽത്താൻ അൽ നിയാദിയാണ് ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായി പുറപ്പെടുന്നത്. യുഎഇ സമയം രാവിലെ 9.34ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം.
ചൊവ്വാഴ്ച കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാസ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വിക്ഷേപണത്തിന് രണ്ടര മിനിറ്റ് മുമ്പാണ് റദ്ദാക്കിയത്.
യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ നാഴികകല്ലാണിത്. ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11-ാമത്തെ രാജ്യമാകുകയാണ് യുഎഇ. 2019 സെപ്റ്റംബറിലായിരുന്നു യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യം.