പ്രയാഗ്രാജ്: 2005ൽ ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചു കൊന്ന കേസിൽ ഒളിവിൽ പോയ പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. കൗശാംബി സ്വദേശി അർബാസ് ആണ് നെഹ്റുപാർക്കിൽ തിങ്കളാഴ്ച പോലീസുകാരുടെ വെടിയേറ്റു മരിച്ചത്.
അർബാസിനൊപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നവേന്ദു കുമാർ പറഞ്ഞു. പ്രയാഗ്രാജിലെ ധൂമൻഗഞ്ചിലുള്ള വസതിക്കുമുന്നിൽ ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് നിഷാദിനെയും 24നു വെടിവച്ചുകൊലപ്പെടുത്തുന്പോൾ പ്രതികളെത്തിയ വാഹനം ഓടിച്ചത് അർബാസായിരുന്നു.
ഉമേഷിന്റെ ഭാര്യ ജയ പാലിന്റെ പരാതിയിൽ അധോലോക സംഘത്തലവനും രാഷ്ട്രീയനേതാവുമായ ആതിഖ് അഹമ്മദ്, സഹോദരൻ അഷ്റഫ്, ഭാര്യ ഷയിസ്ത പർവീൻ, ഇവരുടെ രണ്ട് ആൺമക്കൾ, സഹായി ഗുണ്ടു മുസ്ലിം, ഗുലാം, ഇവരെക്കൂടാതെ മറ്റ് ഒന്പതുപേർ എന്നിവർക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.
അർബാസിനൊപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നവേന്ദു കുമാർ പറഞ്ഞു. പ്രയാഗ്രാജിലെ ധൂമൻഗഞ്ചിലുള്ള വസതിക്കുമുന്നിൽ ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് നിഷാദിനെയും 24നു വെടിവച്ചുകൊലപ്പെടുത്തുന്പോൾ പ്രതികളെത്തിയ വാഹനം ഓടിച്ചത് അർബാസായിരുന്നു.
ഉമേഷിന്റെ ഭാര്യ ജയ പാലിന്റെ പരാതിയിൽ അധോലോക സംഘത്തലവനും രാഷ്ട്രീയനേതാവുമായ ആതിഖ് അഹമ്മദ്, സഹോദരൻ അഷ്റഫ്, ഭാര്യ ഷയിസ്ത പർവീൻ, ഇവരുടെ രണ്ട് ആൺമക്കൾ, സഹായി ഗുണ്ടു മുസ്ലിം, ഗുലാം, ഇവരെക്കൂടാതെ മറ്റ് ഒന്പതുപേർ എന്നിവർക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.