തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടുന്ന നിയമ ഭേദഗതി ബിൽ തിങ്കളാഴ്ച നിയമഭയിൽ അവതരിപ്പിക്കാനാവില്ല.
അധിക സാന്പത്തിക ബാധ്യത വരുന്ന ബില്ലിന് ഗവർണർ അവതരണാനുമതി നൽകാത്തതിനാലാണ് ബിൽ നിയമസഭയുടെ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കിയത്.
സർവകലാശാല സെനറ്റും സിൻഡിക്കേറ്റും കാലാവധി അവസാനിച്ച് പിരിച്ചുവിട്ടാൽ, താൽക്കാലിക ഭരണ സമിതി രൂപീകരിക്കാനുള്ള ഗവർണർക്കാണ്. ഈ അധികാരം എടുത്തു കളയുന്നതാണ് ബിൽ. ഭേദഗതി പ്രകാരം താൽക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാകും.
ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം നിയമസഭ പ്രസിദ്ധീകരിച്ചിരുന്നു. അധിക സാന്പത്തിക ബാധ്യത വരുന്ന ബില്ലായതിനാൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി ആവശ്യമാണ്.
അധിക സാന്പത്തിക ബാധ്യത വരുന്ന ബില്ലിന് ഗവർണർ അവതരണാനുമതി നൽകാത്തതിനാലാണ് ബിൽ നിയമസഭയുടെ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കിയത്.
സർവകലാശാല സെനറ്റും സിൻഡിക്കേറ്റും കാലാവധി അവസാനിച്ച് പിരിച്ചുവിട്ടാൽ, താൽക്കാലിക ഭരണ സമിതി രൂപീകരിക്കാനുള്ള ഗവർണർക്കാണ്. ഈ അധികാരം എടുത്തു കളയുന്നതാണ് ബിൽ. ഭേദഗതി പ്രകാരം താൽക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാകും.
ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം നിയമസഭ പ്രസിദ്ധീകരിച്ചിരുന്നു. അധിക സാന്പത്തിക ബാധ്യത വരുന്ന ബില്ലായതിനാൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി ആവശ്യമാണ്.