റായ്പൂർ: ഭാരത് ജോഡോ യാത്രയുടെ "തപസ്യ' തുടരാനായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് പടിഞ്ഞാറേക്ക് യാത്ര നടത്താൻ കോൺഗ്രസ്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇത്തരമൊരു യാത്ര നടത്താൻ തന്നെയാണ് നീക്കമെന്ന് മുതിർന്ന നേതാവ് ജയ്റാം രമേഷ് അറിയിച്ചു.
അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ പോർബന്ദറിൽ അവസാനിക്കുന്ന രീതിയിലാകും യാത്ര ക്രമീകരിക്കുക. ജോഡോ യാത്രയിൽ നിന്ന് വ്യത്യസ്തമായി അതിവേഗം പര്യടനം നടത്തുന്ന രീതിയിലാകും പുതിയ യാത്ര.
വനങ്ങളും പുഴകളും നിറഞ്ഞ പ്രദേശമായതിനാൽ പൂർണമായും പദയാത്ര നടത്താൻ സാധിക്കില്ലെന്നും രമേഷ് അറിയിച്ചു. ജൂൺ - നവംബർ മാസങ്ങൾക്കിടിയിലായിരിക്കും യാത്രയെന്നും കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ഇത് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ പോർബന്ദറിൽ അവസാനിക്കുന്ന രീതിയിലാകും യാത്ര ക്രമീകരിക്കുക. ജോഡോ യാത്രയിൽ നിന്ന് വ്യത്യസ്തമായി അതിവേഗം പര്യടനം നടത്തുന്ന രീതിയിലാകും പുതിയ യാത്ര.
വനങ്ങളും പുഴകളും നിറഞ്ഞ പ്രദേശമായതിനാൽ പൂർണമായും പദയാത്ര നടത്താൻ സാധിക്കില്ലെന്നും രമേഷ് അറിയിച്ചു. ജൂൺ - നവംബർ മാസങ്ങൾക്കിടിയിലായിരിക്കും യാത്രയെന്നും കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ഇത് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.