ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. പുതിയ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. 27 വരെ കൗൺസിൽ യോഗം പിരിച്ചുവിട്ടു. ഡൽഹി മേയർ ഷെല്ലി ഒബ്രോയി ആണ് ഇക്കാര്യം അറിയിച്ചത്.
സ്റ്റാന്റഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ എഎപി-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുവോട്ട് അസാധുവായത് സംബന്ധിച്ചായിരുന്നു തർക്കം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു എഎപിയുടെ ആവശ്യം. ഇതിനു വഴങ്ങാതെ ബിജെപിയും. കൗൺസിൽ അംഗങ്ങൾ തമ്മിൽത്തല്ലി.
സ്റ്റാന്റഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആം ആദ്മി പാർട്ടി കൗണ്‍സിലർ പവൻ ഷെഹ്രാവത് ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയിലെ അഴിമതിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് പാർട്ടി വിട്ട കൗണ്‍സിലറുടെ വിശദീകരണം. ഡൽഹി ബിജെപി സംസ്ഥാന കാര്യാലയത്തിൽ പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ, ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്ര എന്നിവർ ചേർന്നാണ് പവൻ ഷെഹ്രാവത്തിന് ബിജെപി അംഗത്വം നൽകി സ്വീകരിച്ചത്.
ആറ് അംഗങ്ങളെയാണ് ഡൽഹി സ്റ്റാന്റഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ആം ആദ്മി പാർട്ടിക്ക് മൂന്ന് പേരെയും ബിജെപിക്ക് രണ്ട് അംഗങ്ങളെയും തെരഞ്ഞെടുക്കാവുന്നതാണ്. ബാക്കിയുള്ള ഒരു സീറ്റിലേക്കാണ് വാശിയേറിയ മത്സരം. മത്സരത്തിന് മുന്നോടിയായാണ് എഎപി അംഗം ബിജെപിയിൽ ചേർന്നത് ഇതോടെ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപിയുടെ അംഗ സംഖ്യ 104 ആയി.
സ്റ്റാന്റഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ എഎപി-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുവോട്ട് അസാധുവായത് സംബന്ധിച്ചായിരുന്നു തർക്കം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു എഎപിയുടെ ആവശ്യം. ഇതിനു വഴങ്ങാതെ ബിജെപിയും. കൗൺസിൽ അംഗങ്ങൾ തമ്മിൽത്തല്ലി.
സ്റ്റാന്റഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആം ആദ്മി പാർട്ടി കൗണ്‍സിലർ പവൻ ഷെഹ്രാവത് ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയിലെ അഴിമതിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് പാർട്ടി വിട്ട കൗണ്‍സിലറുടെ വിശദീകരണം. ഡൽഹി ബിജെപി സംസ്ഥാന കാര്യാലയത്തിൽ പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ, ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്ര എന്നിവർ ചേർന്നാണ് പവൻ ഷെഹ്രാവത്തിന് ബിജെപി അംഗത്വം നൽകി സ്വീകരിച്ചത്.
ആറ് അംഗങ്ങളെയാണ് ഡൽഹി സ്റ്റാന്റഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ആം ആദ്മി പാർട്ടിക്ക് മൂന്ന് പേരെയും ബിജെപിക്ക് രണ്ട് അംഗങ്ങളെയും തെരഞ്ഞെടുക്കാവുന്നതാണ്. ബാക്കിയുള്ള ഒരു സീറ്റിലേക്കാണ് വാശിയേറിയ മത്സരം. മത്സരത്തിന് മുന്നോടിയായാണ് എഎപി അംഗം ബിജെപിയിൽ ചേർന്നത് ഇതോടെ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപിയുടെ അംഗ സംഖ്യ 104 ആയി.