തിരുവനന്തപുരം: സർവകലാശാല, ലോകായുക്ത അടക്കമുള്ള ഒരു ബില്ലിലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളം വിട്ടു. എട്ടു ബില്ലുകളിൽ ഒപ്പിടണമെന്ന് അഭ്യർഥിച്ചു അഞ്ച് മന്ത്രിമാർ കഴിഞ്ഞ ദിവസം രാത്രി രാജ്ഭവനിൽ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വഴങ്ങാതെയാണ് ഗവർണറുടെ നടപടി.
വൈകുന്നേരം ഹൈദരാബാദിലേക്ക് പോയ അദ്ദേഹം, കോലാപ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പരിപാടിക്കുശേഷം ഡൽഹിയിലെത്തും. മാർച്ച് രണ്ടിന് കൊച്ചിയിലെത്തും.
വീണ്ടും ഡൽഹിയിലേക്ക് പോകുന്ന ഗവർണർ മാർച്ച് രണ്ടാംവാരത്തിലേ തിരുവനന്തപുരത്തു മടങ്ങിയെത്തൂ. ഉച്ചയ്ക്ക് രണ്ടോടെ കൊല്ലം മലനട ക്ഷേത്രത്തിൽ നിന്നെത്തിയപ്പോൾ, ബില്ലുകൾ ഒപ്പിടുന്നത് രാജ്ഭവൻ ഉദ്യോഗസ്ഥർ ഓർമപ്പെടുത്തിയെങ്കിലും തീരുമാനം പിന്നീട് അറിയിക്കാമെന്നായിരുന്നു മറുപടി. ചില ചെറിയ ബില്ലുകളിൽ ഇ ഫയൽ വഴി അടുത്ത ദിവസം ഒപ്പിടുമെന്ന സൂചനയുമുണ്ട്.
മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ്, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാൻ എന്നിവർ രാജ്ഭവനിലെത്തി അഭ്യർഥിച്ചെങ്കിലും വിവാദമായ ലോകായുക്ത, ചാൻസലറെ മാറ്റൽ, സർവകലാശാലാ നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല.
വൈകുന്നേരം ഹൈദരാബാദിലേക്ക് പോയ അദ്ദേഹം, കോലാപ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പരിപാടിക്കുശേഷം ഡൽഹിയിലെത്തും. മാർച്ച് രണ്ടിന് കൊച്ചിയിലെത്തും.
വീണ്ടും ഡൽഹിയിലേക്ക് പോകുന്ന ഗവർണർ മാർച്ച് രണ്ടാംവാരത്തിലേ തിരുവനന്തപുരത്തു മടങ്ങിയെത്തൂ. ഉച്ചയ്ക്ക് രണ്ടോടെ കൊല്ലം മലനട ക്ഷേത്രത്തിൽ നിന്നെത്തിയപ്പോൾ, ബില്ലുകൾ ഒപ്പിടുന്നത് രാജ്ഭവൻ ഉദ്യോഗസ്ഥർ ഓർമപ്പെടുത്തിയെങ്കിലും തീരുമാനം പിന്നീട് അറിയിക്കാമെന്നായിരുന്നു മറുപടി. ചില ചെറിയ ബില്ലുകളിൽ ഇ ഫയൽ വഴി അടുത്ത ദിവസം ഒപ്പിടുമെന്ന സൂചനയുമുണ്ട്.
മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ്, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാൻ എന്നിവർ രാജ്ഭവനിലെത്തി അഭ്യർഥിച്ചെങ്കിലും വിവാദമായ ലോകായുക്ത, ചാൻസലറെ മാറ്റൽ, സർവകലാശാലാ നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല.