കൊച്ചി: കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ. തോപ്പുംപടിയിൽ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് അറസ്റ്റ്.
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനായിരുന്നു നടപടി. കേസിൽ ചൊവ്വാഴ്ച ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.
കോടതിയെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗം നടത്തി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനാണ് കോടതി നിപുണിനെതിരെ കോടതിയലക്ഷ്യ ക്രിമിനൽ കേസ് സ്വമേധയാ എടുത്തത്. വി ഫോർ കൊച്ചിയുടെ പേജിലായിരുന്നു ഇത്തരത്തിൽ പ്രസംഗം പ്രചരിപ്പിച്ചത്.
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനായിരുന്നു നടപടി. കേസിൽ ചൊവ്വാഴ്ച ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.
കോടതിയെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗം നടത്തി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനാണ് കോടതി നിപുണിനെതിരെ കോടതിയലക്ഷ്യ ക്രിമിനൽ കേസ് സ്വമേധയാ എടുത്തത്. വി ഫോർ കൊച്ചിയുടെ പേജിലായിരുന്നു ഇത്തരത്തിൽ പ്രസംഗം പ്രചരിപ്പിച്ചത്.