ഛത്തീസ്ഗഡ്: ഹരിയാന സർക്കാരിന്റെ പശുസംരക്ഷണ പദ്ധതിയായ ഗോ സേവാ ആയോഗിന് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ പത്തിരട്ടി വർധന. സംസ്ഥാനത്തെ കാലിത്തൊഴുത്തുകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും 400 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ബജറ്റ് അവതരണവേളയിൽ നിയമസഭയിൽ പറഞ്ഞു.
ഗോമാതാവിനെ സംരക്ഷിക്കാനാണ് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയതെന്ന് മനോഹർലാൽ ഖട്ടർ പറഞ്ഞു. ഗോശാലകൾക്കായി ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ സ്ഥലം അനുവദിക്കും. ഗോശാലകളെ ബന്ധപ്പെടുത്തി ഗോബർ ധൻ എന്ന പദ്ധതിവഴി ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കുമെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞു.
ഹരിയാന ഗോ സേവാ ആയോഗിൽ 632 ഗോശാലകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ 4.60 ലക്ഷം പശുക്കളാണ് ഈ ഗോശാലകളിലുള്ളത്.
ഗോമാതാവിനെ സംരക്ഷിക്കാനാണ് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയതെന്ന് മനോഹർലാൽ ഖട്ടർ പറഞ്ഞു. ഗോശാലകൾക്കായി ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ സ്ഥലം അനുവദിക്കും. ഗോശാലകളെ ബന്ധപ്പെടുത്തി ഗോബർ ധൻ എന്ന പദ്ധതിവഴി ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കുമെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞു.
ഹരിയാന ഗോ സേവാ ആയോഗിൽ 632 ഗോശാലകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ 4.60 ലക്ഷം പശുക്കളാണ് ഈ ഗോശാലകളിലുള്ളത്.