മുംബൈ: തന്നെ ആക്രമിക്കാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയെന്ന ആരോപണവുമായി ശിവസേന(ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്.
താനെയിലെ രാജാ ഠാക്കൂർ എന്ന ഗുണ്ടാത്തലവന് തന്നെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയത് കല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംപിയായ ശ്രീകാന്ത് ഷിൻഡെ ആണെന്ന് റാവത്ത് ആരോപിച്ചു. തനിക്ക് നേരെയുള്ള സുരക്ഷാഭീഷണിയെപ്പറ്റി നേരത്തെ തന്നെ വെളിപ്പെടുത്തിയതാണെന്നും ഷിൻഡെ സർക്കാർ അധികാരത്തിലേറിയ ശേഷം നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും താനെ പോലീസ് കമ്മീഷണർക്കും നൽകിയ കത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ റാവത്ത് പുറത്തുവിട്ടു. എന്നാൽ ഈ ആരോപണം സുരക്ഷയ്ക്ക് വേണ്ടിയാണോ അതോ മാധ്യമശ്രദ്ധ ലഭിക്കാനാണോയെന്ന് ഫഡ്നാവിസ് ചോദിച്ചു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ശരിയായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, റാവത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഷിൻഡെ വിഭാഗം രംഗത്തെത്തി. ആരോപണം വ്യാജമാണെന്നും തെളിവില്ലാത്തതിനാലാണ് റാവത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അവർ പ്രതികരിച്ചു.
താനെയിലെ രാജാ ഠാക്കൂർ എന്ന ഗുണ്ടാത്തലവന് തന്നെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയത് കല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംപിയായ ശ്രീകാന്ത് ഷിൻഡെ ആണെന്ന് റാവത്ത് ആരോപിച്ചു. തനിക്ക് നേരെയുള്ള സുരക്ഷാഭീഷണിയെപ്പറ്റി നേരത്തെ തന്നെ വെളിപ്പെടുത്തിയതാണെന്നും ഷിൻഡെ സർക്കാർ അധികാരത്തിലേറിയ ശേഷം നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും താനെ പോലീസ് കമ്മീഷണർക്കും നൽകിയ കത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ റാവത്ത് പുറത്തുവിട്ടു. എന്നാൽ ഈ ആരോപണം സുരക്ഷയ്ക്ക് വേണ്ടിയാണോ അതോ മാധ്യമശ്രദ്ധ ലഭിക്കാനാണോയെന്ന് ഫഡ്നാവിസ് ചോദിച്ചു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ശരിയായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, റാവത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഷിൻഡെ വിഭാഗം രംഗത്തെത്തി. ആരോപണം വ്യാജമാണെന്നും തെളിവില്ലാത്തതിനാലാണ് റാവത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അവർ പ്രതികരിച്ചു.