കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് കാസര്‍ഗോഡ് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ എം.വി. ഗോവിന്ദന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. സർക്കാരും സിപിഎമ്മുമായും ബന്ധപ്പെട്ട പല വിവാദ വിഷയങ്ങളിലും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി മറുപടി നൽകി.
140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 18നാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുക. കേന്ദ്ര സർക്കാരിന്റെ വർഗീയ നയങ്ങൾക്ക് എതിരേയുള്ള കേരളത്തിന്റെ ജനകീയ ബദൽ ജനങ്ങളെ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.
സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവാണ് ജാഥയുടെ മാനേജര്‍. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജെയ്ക് സി.തോമസ്, കെ.ടി.ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.
140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 18നാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുക. കേന്ദ്ര സർക്കാരിന്റെ വർഗീയ നയങ്ങൾക്ക് എതിരേയുള്ള കേരളത്തിന്റെ ജനകീയ ബദൽ ജനങ്ങളെ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.
സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവാണ് ജാഥയുടെ മാനേജര്‍. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജെയ്ക് സി.തോമസ്, കെ.ടി.ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.