+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി വിട്ടുനിൽക്കും; കോട്ട‌യത്തെ എൽഡിഎഫ് അവിശ്വാസം തള്ളുമെന്നുറപ്പായി

കോട്ടയം: നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ബിജെപി വിട്ടുനിൽക്കും. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്
ബിജെപി വിട്ടുനിൽക്കും; കോട്ട‌യത്തെ എൽഡിഎഫ് അവിശ്വാസം തള്ളുമെന്നുറപ്പായി
കോട്ടയം: നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ബിജെപി വിട്ടുനിൽക്കും. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് കൗൺസിലർമാരും നേരത്തെ അറിയിച്ചിരുന്നു.

ഇതോടെ, ക്വാറം തികയാതെ പ്രമേയം തള്ളിപ്പോകുമെന്ന് ഉറപ്പായി. 52 അംഗ കൗൺസിലിൽ ക്വാറം തികയാൻ 27 അംഗങ്ങൾ ഹാജരാകണം.

യുഡിഎഫ് പിന്തുണ‌യോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷ‌‌യായത്. തെരഞ്ഞെ‌ടുപ്പ് കഴിഞ്ഞതോടെ എൽഡിഫിനേക്കാൾ ഒരു സീറ്റ് കുറവ് വന്നതോടെയാണ് യുഡിഎഫ് ബിൻസിയെ പിന്തുണച്ചത്. തുടർന്ന് നടന്ന അധ്യക്ഷ തെരഞ്ഞെ‌ടുപ്പിൽ ഇരുമുന്നണികൾക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ‌യായിരുന്നു ബിൻസിയു‌‌ടെ വിജയം.

എൽഡിഎഫ്- 22, യുഡിഎഫ്- 21, ബിജെപി- എട്ട് എന്നതാണ് നിലവിലെ നില. കോൺഗ്രസ് കൗൺസിലർ ജിഷാ ഡെന്നിയുടെ മരണത്തോടെ‌യാണ് യുഡിഎഫിന്‍റെ സീറ്റിൽ കുറവ് വന്നത്.
More in Latest News :