ഡമാസ്കസ്: മധ്യ ഡമാസ്കസിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ അതീവ സുരക്ഷാ മേഖലയായ കഫര്‍ സൗസയിലാണ് ആക്രമണമുണ്ടായത്.
രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ഇന്റലിജന്‍സ് വിഭാഗവും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കഫര്‍ സൗസ. സിറിയയുടെ സഖ്യകക്ഷിയായ ഇറാന്റെ നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. റോക്കറ്റാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇസ്രയേൽ ആക്രമണത്തെ സിറിയ ശക്തമായി അപലപിച്ചു. ഭൂകമ്പം വിതച്ച നാശത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേയുള്ള ആക്രമണത്തെ "മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി" കണക്കാക്കണമെന്ന് സിറിയൻ വിദേശകാര്യമന്ത്രി പറഞ്ഞു.
രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ഇന്റലിജന്‍സ് വിഭാഗവും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കഫര്‍ സൗസ. സിറിയയുടെ സഖ്യകക്ഷിയായ ഇറാന്റെ നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. റോക്കറ്റാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇസ്രയേൽ ആക്രമണത്തെ സിറിയ ശക്തമായി അപലപിച്ചു. ഭൂകമ്പം വിതച്ച നാശത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേയുള്ള ആക്രമണത്തെ "മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി" കണക്കാക്കണമെന്ന് സിറിയൻ വിദേശകാര്യമന്ത്രി പറഞ്ഞു.