ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഇന്ന് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കുടിശികയായ 16,982 കോടി രൂപ ഇന്നു മുതൽ നൽകിത്തുടങ്ങുമെന്ന് നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ഇന്ന് തന്നെ ജിഎസ്ടി നഷ്ടപരിഹാരം നൽകും. ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടായെന്ന വിമർശനം സംസ്ഥാനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ തീരുമാനം.
എന്നാൽ ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ പറഞ്ഞു. ഇതുസംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ഇന്ന് തന്നെ ജിഎസ്ടി നഷ്ടപരിഹാരം നൽകും. ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടായെന്ന വിമർശനം സംസ്ഥാനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ തീരുമാനം.
എന്നാൽ ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ പറഞ്ഞു. ഇതുസംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.