ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയില്‍ ദിലീപിന് തിരിച്ചടി. മഞ്ജുവാര്യരടക്കമുള്ള സാക്ഷികളെ പ്രോസിക്യൂഷന് വീണ്ടും വിസ്തരിക്കാം.
മഞ്ജുവാര്യരേയും കാവ്യ മാധവന്‍റെ മാതാപിതാക്കളേയും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്ന് സത്യവാംഗ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നായിരുന്നു ദിലീപിന്‍റെ വാദം.
മഞ്ജുവാര്യരെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്നും തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സാക്ഷി വിസ്താരം വേഗത്തിലാക്കാന്‍ നിര്‍ദേശവും നൽകി.
മഞ്ജുവാര്യരേയും കാവ്യ മാധവന്‍റെ മാതാപിതാക്കളേയും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്ന് സത്യവാംഗ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നായിരുന്നു ദിലീപിന്‍റെ വാദം.
മഞ്ജുവാര്യരെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്നും തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സാക്ഷി വിസ്താരം വേഗത്തിലാക്കാന്‍ നിര്‍ദേശവും നൽകി.