പത്തനംതിട്ട: ജില്ലയില്‍ നേതാക്കള്‍ തമ്മിലുള്ള പോരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു. ഡിസിസി യോഗം പോലും കൈയാങ്കളിയിലെത്തിയിട്ടും സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ലെന്നതും ശ്രദ്ധേയം.
ഡിസിസി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തതിനുശേഷം ചേര്‍ന്ന ഡിസിസി യോഗം കലുഷിതമായിരുന്നു. പോര്‍വിളിയും കൈയേറ്റശ്രമവുമെല്ലാം യോഗത്തിൽ നടന്നു. മുതിര്‍ന്ന നേതാക്കള്‍ പോലും ചേരിതിരിഞ്ഞ് സംസാരിച്ചതോടെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയും ചെയ്തു.
ഇതിനിടെ തനിക്കു യോഗത്തിനിടെ മര്‍ദനമേറ്റതായി ആരോപിച്ച് ജനറല്‍ സെക്രട്ടറി വി.ആര്. സോജി പോലീസിലും പരാതി നല്കി. മുതിർന്ന നേതാവ് പി. ജെ. കുര്യൻ സാമ്പത്തിക ആരോപണം ഉന്നയിച്ചതിനു പിന്നാലെ മറുപടിയുമായി ബാബു ജോർജും രംഗത്തെത്തി. ജില്ലയിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഉത്തരവാദി കുര്യനാണെന്ന് ബാബു ജോർജ് ആരോപിച്ചു.
ഡിസിസി ഭാരവാഹി യോഗത്തിലും ബാബു ജോര്‍ജിന്റെ സസ്പെന്ഷന് ചൂടേറിയ ചര്‍ച്ചയായിരുന്നു. ബാബു ജോര്‍ജിനെതിരായ നടപടിയെ ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുള്‍ സലാം ചോദ്യം ചെയ്തു
ബാബു ജോര്ജിനെിരെ നടപടി എടുപ്പിച്ച ഡിസിസി നേതൃത്വം ദൃശ്യം പുറത്തായതിനെപ്പറ്റി മൗനം പാലിക്കുകയാണെന്ന് എ വിഭാഗം ആരോപിച്ചു.
ഡിസിസി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തതിനുശേഷം ചേര്‍ന്ന ഡിസിസി യോഗം കലുഷിതമായിരുന്നു. പോര്‍വിളിയും കൈയേറ്റശ്രമവുമെല്ലാം യോഗത്തിൽ നടന്നു. മുതിര്‍ന്ന നേതാക്കള്‍ പോലും ചേരിതിരിഞ്ഞ് സംസാരിച്ചതോടെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയും ചെയ്തു.
ഇതിനിടെ തനിക്കു യോഗത്തിനിടെ മര്‍ദനമേറ്റതായി ആരോപിച്ച് ജനറല്‍ സെക്രട്ടറി വി.ആര്. സോജി പോലീസിലും പരാതി നല്കി. മുതിർന്ന നേതാവ് പി. ജെ. കുര്യൻ സാമ്പത്തിക ആരോപണം ഉന്നയിച്ചതിനു പിന്നാലെ മറുപടിയുമായി ബാബു ജോർജും രംഗത്തെത്തി. ജില്ലയിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഉത്തരവാദി കുര്യനാണെന്ന് ബാബു ജോർജ് ആരോപിച്ചു.
ഡിസിസി ഭാരവാഹി യോഗത്തിലും ബാബു ജോര്‍ജിന്റെ സസ്പെന്ഷന് ചൂടേറിയ ചര്‍ച്ചയായിരുന്നു. ബാബു ജോര്‍ജിനെതിരായ നടപടിയെ ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുള്‍ സലാം ചോദ്യം ചെയ്തു
ബാബു ജോര്ജിനെിരെ നടപടി എടുപ്പിച്ച ഡിസിസി നേതൃത്വം ദൃശ്യം പുറത്തായതിനെപ്പറ്റി മൗനം പാലിക്കുകയാണെന്ന് എ വിഭാഗം ആരോപിച്ചു.