കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കർ അറസ്റ്റിലായതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി). ലൈഫ് മിഷൻ കോഴ ഇടപാടിൽ 4.5 കോടി രൂപ കമ്മീഷൻ ലഭിച്ചതായും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റും കോടതിയിൽ സമർപ്പിച്ചു. ഇഡി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് സംഭാഷണമുള്ളത്. കൈക്കൂലിപ്പണം വരുന്നതിന്റെ തലേദിവസം ആയിരുന്നു സംഭാഷണമെന്ന് ഇഡി വ്യക്തമാക്കി.
എന്തെങ്കിലും സംഭവിച്ചാൽ എല്ലാം നിന്റെ തലയിലിടുമെന്ന് ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സ്വപ്നയ്ക്ക് ജോലി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നതായും ചാറ്റിലുണ്ട്. ചോദ്യം ചെയ്യലിൽ തെറ്റായവിവരം നൽകാൻ ശിവശങ്കർ ശ്രമിച്ചെന്നും ഇഡി പറയുന്നു.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റും കോടതിയിൽ സമർപ്പിച്ചു. ഇഡി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് സംഭാഷണമുള്ളത്. കൈക്കൂലിപ്പണം വരുന്നതിന്റെ തലേദിവസം ആയിരുന്നു സംഭാഷണമെന്ന് ഇഡി വ്യക്തമാക്കി.
എന്തെങ്കിലും സംഭവിച്ചാൽ എല്ലാം നിന്റെ തലയിലിടുമെന്ന് ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സ്വപ്നയ്ക്ക് ജോലി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നതായും ചാറ്റിലുണ്ട്. ചോദ്യം ചെയ്യലിൽ തെറ്റായവിവരം നൽകാൻ ശിവശങ്കർ ശ്രമിച്ചെന്നും ഇഡി പറയുന്നു.