ബംഗളൂരു: കർണാടകയെ രാഷ്ട്രീയമായും സാമൂഹികമായും കലുഷിതമാക്കിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രതിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ.
പ്രവീൺ നെട്ടാരു വധക്കേസ് പ്രതി ഷാഫി ബെല്ലാരെ, ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂർ മണ്ഡലത്തിൽ നിന്ന് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് അറിയിച്ചു.
2022 ജൂലൈ 26-നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. സുള്ള്യ സ്വദേശിയായ ഷാഫി കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി എൻഐഎ അറസ്റ്റ് ചെയ്ത വ്യക്തിയാണ്. പ്രദേശത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനായിയാണ് നെട്ടാരുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയതെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
ഷാഫിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രവീൺ നെട്ടാരുവിന്റെ കുടുംബം രംഗത്തെത്തി. സ്ഥാനാർഥിയായാൽ ഷാഫി കൂടുതൽ പേരെ കൊല്ലുമെന്നും തങ്ങളുടെ കുടുംബത്തിന് സമാധാനമായി ജീവിക്കാനാവില്ലെന്നും ഇവർ പ്രതികരിച്ചു.
പ്രവീൺ നെട്ടാരു വധക്കേസ് പ്രതി ഷാഫി ബെല്ലാരെ, ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂർ മണ്ഡലത്തിൽ നിന്ന് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് അറിയിച്ചു.
2022 ജൂലൈ 26-നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. സുള്ള്യ സ്വദേശിയായ ഷാഫി കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി എൻഐഎ അറസ്റ്റ് ചെയ്ത വ്യക്തിയാണ്. പ്രദേശത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനായിയാണ് നെട്ടാരുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയതെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
ഷാഫിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രവീൺ നെട്ടാരുവിന്റെ കുടുംബം രംഗത്തെത്തി. സ്ഥാനാർഥിയായാൽ ഷാഫി കൂടുതൽ പേരെ കൊല്ലുമെന്നും തങ്ങളുടെ കുടുംബത്തിന് സമാധാനമായി ജീവിക്കാനാവില്ലെന്നും ഇവർ പ്രതികരിച്ചു.