ന്യൂഡൽഹി: ബിബിസി ഓഫീസിലെ ആദായ നികുതി റെയ്ഡിനെ ന്യായീകരിച്ച് ബിജെപി. ബിബിസി അഴിമതി കോർപ്പറേഷനെന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് രംഗത്തെത്തിയത്.
ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബിബിസി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ഭയപ്പെടുന്നത്. ഇന്ത്യയിലെ നിയമം പാലിക്കാൻ ബിബിസി ബാധ്യസ്ഥരാണ്. അദായ നികുതി വകുപ്പിനെ അതിന്‍റെ ജോലി ചെയ്യാൻ അനുവദിക്കണം. സർക്കാർ ഏജൻസികൾ ഇപ്പോൾ കൂട്ടിലിട്ട തത്തയല്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്‍ററി വിവാദങ്ങൾക്കിടെയാണ് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പരിശോധന തുടങ്ങിയത്.
ജീവനക്കാരുടെ ഫോണുകളും ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബിബിസി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ഭയപ്പെടുന്നത്. ഇന്ത്യയിലെ നിയമം പാലിക്കാൻ ബിബിസി ബാധ്യസ്ഥരാണ്. അദായ നികുതി വകുപ്പിനെ അതിന്‍റെ ജോലി ചെയ്യാൻ അനുവദിക്കണം. സർക്കാർ ഏജൻസികൾ ഇപ്പോൾ കൂട്ടിലിട്ട തത്തയല്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്‍ററി വിവാദങ്ങൾക്കിടെയാണ് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പരിശോധന തുടങ്ങിയത്.
ജീവനക്കാരുടെ ഫോണുകളും ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.