കൊളംബോ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷണലിസ്റ്റ് നേതാവ് പി. നെടുമാരൻ രംഗത്ത്. പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ഉചിതമായ സമയത്ത് അദ്ദേഹം പൊതുജനത്തിന് മുന്നിലെത്തുമെന്നും നെടുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്‍റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരൻ പറഞ്ഞത്. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ല. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്‍റെ വെളിപ്പെടുത്തലെന്നും നെടുമാരൻ വ്യക്തമാക്കി.
അതേസമയം, നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്കൻ സൈന്യം രംഗത്തെത്തി. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്‍റെ വാദം തെറ്റാണ്. ഡിഎൻഎ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളുണ്ടെന്നും ശ്രീലങ്കൻ സേന വൃത്തങ്ങൾ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
തന്‍റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരൻ പറഞ്ഞത്. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ല. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്‍റെ വെളിപ്പെടുത്തലെന്നും നെടുമാരൻ വ്യക്തമാക്കി.
അതേസമയം, നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്കൻ സൈന്യം രംഗത്തെത്തി. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്‍റെ വാദം തെറ്റാണ്. ഡിഎൻഎ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളുണ്ടെന്നും ശ്രീലങ്കൻ സേന വൃത്തങ്ങൾ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.