ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ താൻ നടത്തിയ പ്രസംഗം രേഖകളിൽനിന്നും നീക്കം ചെയ്തതു സൂചിപ്പിച്ചായിരുന്നു ഖാർഗെയുടെ വിമർശനം.
പാർലമെന്റിന് അകത്തും പുറത്തും അഭിപ്രായ സ്വാതന്ത്ര്യമില്ല. സംസാരിക്കാൻ ധൈര്യപ്പെടുന്നവരെ ജയിലിൽ അടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണപ്പെരുപ്പം കുറയ്ക്കുമെന്ന വാഗ്ദാനവുമായി ബിജെപി അധികാരത്തിൽ വന്നതുമുതൽ അവശ്യസാധനങ്ങളുടെ വിലയും ദാരിദ്ര്യവും വർധിക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
പാർലമെന്റിന് അകത്തും പുറത്തും അഭിപ്രായ സ്വാതന്ത്ര്യമില്ല. സംസാരിക്കാൻ ധൈര്യപ്പെടുന്നവരെ ജയിലിൽ അടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണപ്പെരുപ്പം കുറയ്ക്കുമെന്ന വാഗ്ദാനവുമായി ബിജെപി അധികാരത്തിൽ വന്നതുമുതൽ അവശ്യസാധനങ്ങളുടെ വിലയും ദാരിദ്ര്യവും വർധിക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.