കാഠ്മണ്ഡു: പ്രണയദിനാഘോഷങ്ങൾക്കായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റോസാപ്പൂവുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാൾ സർക്കാർ.
സസ്യങ്ങളിൽ പടരുന്ന രോഗം ഒഴിവാക്കാനായി റോസാപ്പൂവ് ഇറക്കുമതി തടയണമെന്ന് രാജ്യത്തെ എല്ലാ കസ്റ്റംസ് കേന്ദ്രങ്ങൾക്കും സർക്കാർ നിർദേശം നൽകി. പ്രത്യേക പെർമിറ്റുള്ള ഇറക്കുമതി മാത്രം അനുവദിച്ചാൽ മതിയെന്നും പ്ലാന്റ് ക്വാറന്റീൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റർ(പിക്യുപിഎംസി) അറിയിച്ചു.
പുഷ്പങ്ങളിലൂടെ പടരുന്ന രോഗങ്ങളെയും പ്രാണികളെയും തടയാനാണ് ഈ നീക്കമെന്നും ഇത്തരം കാര്യങ്ങളെപ്പറ്റി നിലവിൽ യാതൊരു പഠനങ്ങളുമില്ലെന്നത് ആരോഗ്യ ഭീഷണിയാണെന്നും പിക്യുപിഎംസി വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ 10 ലക്ഷം രൂപ മൂല്യമുള്ള 10,612 കിലോഗ്രാം റോസാപ്പൂക്കളാണ് നേപ്പാൾ ഇറക്കുമതി ചെയ്തത്. പ്രണയദിനത്തിൽ സാധാരണയായി മൂന്ന് ലക്ഷം റോസാപ്പൂക്കളാണ് നേപ്പാളിൽ വിറ്റഴിക്കുന്നത്. ഇതിൽ 20,000 റോസാപ്പൂക്കൾ മാത്രമാണ് തദ്ദേശീയ വിപണിയിൽ നിന്ന് ലഭ്യമാകുന്നത്.
സസ്യങ്ങളിൽ പടരുന്ന രോഗം ഒഴിവാക്കാനായി റോസാപ്പൂവ് ഇറക്കുമതി തടയണമെന്ന് രാജ്യത്തെ എല്ലാ കസ്റ്റംസ് കേന്ദ്രങ്ങൾക്കും സർക്കാർ നിർദേശം നൽകി. പ്രത്യേക പെർമിറ്റുള്ള ഇറക്കുമതി മാത്രം അനുവദിച്ചാൽ മതിയെന്നും പ്ലാന്റ് ക്വാറന്റീൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റർ(പിക്യുപിഎംസി) അറിയിച്ചു.
പുഷ്പങ്ങളിലൂടെ പടരുന്ന രോഗങ്ങളെയും പ്രാണികളെയും തടയാനാണ് ഈ നീക്കമെന്നും ഇത്തരം കാര്യങ്ങളെപ്പറ്റി നിലവിൽ യാതൊരു പഠനങ്ങളുമില്ലെന്നത് ആരോഗ്യ ഭീഷണിയാണെന്നും പിക്യുപിഎംസി വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ 10 ലക്ഷം രൂപ മൂല്യമുള്ള 10,612 കിലോഗ്രാം റോസാപ്പൂക്കളാണ് നേപ്പാൾ ഇറക്കുമതി ചെയ്തത്. പ്രണയദിനത്തിൽ സാധാരണയായി മൂന്ന് ലക്ഷം റോസാപ്പൂക്കളാണ് നേപ്പാളിൽ വിറ്റഴിക്കുന്നത്. ഇതിൽ 20,000 റോസാപ്പൂക്കൾ മാത്രമാണ് തദ്ദേശീയ വിപണിയിൽ നിന്ന് ലഭ്യമാകുന്നത്.